പത്തനംതിട്ട: ബാര്‍കോഴ സംബന്ധിച്ച കോടതിവിധി ഇരുമുന്നണികളുടേയുംമേല്പതിച്ച ഇടിത്തീയാണെന്ന് ബിജെപി ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസ്. പ്രസ് ക്ലബ്ബിന്റെ തദ്ദേശം 2015 മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കോടതിവിധിയുടെ പശ്ചാത്തലത്തില്‍ കെഎം.മാണിയും ഉമ്മന്‍ചാണ്ടിയും രമേശ് ചെന്നിത്തലയും രാജിവെക്കണം. അന്വേഷണ ഉദ്യോഗസ്ഥന്റെ വസ്തുതാ റിപ്പോര്‍ട്ട് നിരാകരിക്കാനും മാണിയെ കുറ്റവിമുക്തനാക്കിക്കൊണ്ട് വിചിത്രമായ റിപ്പോര്‍ട്ട് കോടതിയ്ക്ക് സമര്‍പ്പിക്കാനും വിജിലന്‍സിനേയും വിജിലന്‍സ് ഡയറക്ടറേയും പ്രേരിപ്പിച്ചത് മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയുമാണ്.
ഒത്തുതീര്‍പ്പ് രാഷ്ട്രീയം കളിച്ച ഇടതുമുന്നണിക്കേമറ്റ പ്രഹരംകൂടിയാണ് ഈ കോടതിവിധി. മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടേയും കോണ്‍ഗ്രസിന്റേയും സംയുക്ത തിരക്കഥയാണ് ബീഫ് പ്രശ്നവും ദാദ്രിസംഭവവുമടക്കം കേരളത്തില്‍ ചര്‍ച്ചയാക്കിയത്.
സോളാര്അടക്കമുള്ള അഴിമതി ചര്‍ച്ചയാക്കിയാല്‍ സ്വാഭാവികമായും ലാവലിനടക്കമുള്ള അഴിമതിയും ചര്‍ച്ചയാക്കേണ്ടിവരും. പിണറായി വിജയന്റെ ഔദാര്യമാണ് ഉമ്മന്‍ചാണ്ടി ഇപ്പോഴും മുഖ്യമന്ത്രിസ്ഥാനത്തിരിക്കുന്നത്. അതുപോലെ പിണറായിവിജയന് സ്വതന്ത്രമായി രാഷ്ട്രീയ പ്രവര്‍ത്തനം ഇപ്പോഴും നടത്തുന്നത് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ സൗമനസ്യം കൊണ്ടാണ്.
ബിജെപി പത്തനംതിട്ട ജില്ലാ പ്രസിഡന്റ് ടി.ആര്.അജിത്കുമാര്‍ അദ്ദേഹത്തോടൊപ്പമുണ്ടായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: