കൊച്ചി: സിപിഎമ്മിന്റെ നായര്‍ പ്രേമം ശുദ്ധ കാപട്യമെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എ. എന്‍. രാധാകൃഷ്ണന്. തെരഞ്ഞെടുപ്പ് കാലത്ത് മാത്രം പതിവായി സിപിഎം നായര്‍ സമുദായത്തോട് പ്രേമം നടിക്കാറുണ്ട്. ചെന്നായ് ആടിനോട് അടുപ്പം കാട്ടുന്നതു പോലെയാണത്. തെരഞ്ഞെടുപ്പ് കഴിഞ്ഞാല്‍ നായര്‍ സമുദായത്തെ പുറം കാലിന് തൊഴിക്കുന്ന നയമാണ് സിപിഎം നാളിതുവരെ സ്വീകരിച്ചു പോന്നിട്ടുള്ളതെന്നും എ.എന്‍. രാധാകൃഷ്ണന് പറഞ്ഞു.
വര്‍ഗീയത ചീറ്റുന്ന വിഷസര്പ്പമെന്നാണ് നായര്‍ സമുദായാചാര്യന്‍ മന്നത്ത് പദ്മനാഭനെ സിപിഎം നേതാക്കള്‍ ഇതുവരെ വിശേഷിപ്പിച്ചിട്ടുള്ളത്. ഇഎംഎസിന്റെ ഇത്രയധികം പുസ്തകങ്ങളില്‍ മന്നത്തിനെയൊ സമുദായത്തെയോകുറിച്ച് ഒരു നല്ല വാക്കുപോലുമില്ല. പെരുന്ന മന്നത്ത് സ്മാരകത്തില്‍ ഒരിക്കല്‍ പോലും പുഷ്പാര്‍ച്ചന നടത്താത്ത, പുഷ്പാര്‍ച്ചനക്ക് എത്തിയവരെ അവഹേളിക്കുകയും വിലക്കുകയും മാത്രം ചെയ്തിട്ടുള്ള പാരമ്പര്യമാണ് സിപിഎമ്മിന്റേത്.
ഇത്തവണ സിപിഎം നായര്‍ സമുദായത്തോട് അടുപ്പം കാട്ടുന്നതിന് പിന്നില്‍ മറ്റുചില സാഹചര്യങ്ങളുമുണ്ട്. എസ്എന്‍ഡിപി യോഗവും ധീവരസഭയും കെപിഎംഎസ് വിഭാഗവും സ്വീകരിച്ചിരിക്കുന്ന രാഷ്ട്രീയ നിലപാടുകളെത്തുടര്‍ന്ന് ഉറക്കം കെട്ട നിലയിലാണ് സിപിഎം.സിപിഎമ്മിന് നായര്‍ സമുദായത്തോടല്ല ഏതു വേളയിലും താല്പര്യം. ആ സമുദായത്തിലെ മുതലാളിമാരോടും പിന്നെ തങ്ങളുടെ മക്കള്‍ക്കും ബന്ധുക്കള്‍ക്കും വിവാഹം ചെയ്യുന്നതിനായി നായര്‍ പെണ്‍കുട്ടികളോടും മാത്രമാണ് സിപിഎം നേതാക്കള്‍ക്ക് താല്പര്യമെന്നും രാധാകൃഷ്ണന് പ്രസ്താവനയില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: