വടകര: തന്റെ പേരില്‍ ഇല്ലാത്ത വിജിലന്‍സ് കേസ് എന്ന് പറഞ്ഞ് വ്യാജപ്രചാരണം നടത്തുകയാണെന്ന വടകര മുനിസിപ്പല്‍ ചെയര്‍പേഴ്സന്റെ വാദം പൊള്ളയാണെന്ന് തെളിയുന്നു. വടകര നാരായണഗരത്തിലെ ബിഒടി കെട്ടിടവുമായി ബന്ധപ്പെട്ട് കോഴിക്കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ രജിസ്റ്റര്‍ ചെയ്ത കേസില്‍ നഗരസഭ ചെയര്‍പേഴ്സണ്‍ മൂന്നാം പ്രതിയാണെന്നാണ് രേഖകള്‍ പറയുന്നത്.
എന്നാല്‍ ഇല്ലാത്ത കേസിന്റെ പിരില്‍ തനിക്കെതിരെ വ്യാജ പ്രചരണം നടത്തുകയാണെന്നും ഇതിനെതിരെ യുഡിഎഫ് മുനിസിപ്പല്‍ കണ്‍വീനര്‍ക്കെതിരെ ചെയര്‍പേഴ്സണ്‍ പി.പി. രഞ്ജിനി മാനനഷ്ടക്കേസ് ഫയല്‍ ചെയ്തിരിക്കുകയുമാണ്. ഇതില്‍ കഴമ്പില്ലെന്ന് വ്യക്തമാക്കുന്നതാണ് കഴിഞ്ഞ ഫെബ്രുവരിയില്‍ കോഴിക്കോട് വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ബ്യൂറോ തെയ്യാറാക്കിയ എഫ്ഐ ആര്. വടകര മുനിസിപ്പല്‍ സെക്രട്ടറി വി.കെ. രാജന് ഒന്നാം പ്രതിയായ കേസില്‍, ചെയര്‍പേഴ്സണ്‍ പി.പി. രഞ്ജിനി മൂന്നാം പ്രതിയാണെന്ന് രേഖപ്പെടുത്തിയിട്ടുണ്ട്. മുനിസിപ്പല്‍ എന്‍ജിനീയര്‍ ആര്. ശ്രീകുമാറാണ് രണ്ടാം പ്രതി. ഇത് സംബന്ധിച്ച എഫ്ഐആര്‍ കോഴിക്കോട് പ്രത്യേക കോടതി മുമ്പാകെ സമര്‍പ്പിച്ചിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: