ചെലവൂര്‍: സ്വന്തം വീട്ടിലെ അംഗം വോട്ട് തേടിയെത്തുന്ന പ്രതീതിയാണ് ബിജെപി സ്ഥാനാര്‍ത്ഥി ഇന്ദിരാ ശിവദാസന്‍ വോട്ടഭ്യര്‍ത്ഥനയുമായി വരുമ്പോള്‍ കോഴിക്കോട് കോര്പ്പറേഷന് ചെലവൂര്‍ 17-ാം വാര്‍ഡിലെ വോട്ടര്‍മാര്‍ക്ക്. ആയിരത്തി ഒരുനൂറോളം കുടുംബശ്രീ അംഗങ്ങളെ നയിച്ച മികച്ച അനുഭവസമ്പത്തുളളവരാണ് ഇന്ദിരാ ശിവദാസന്‍. വാര്‍ഡിലെ ഏറെക്കുറെ എല്ലാ വോട്ടര്‍മാരെയും പെരെടുത്ത് വിളിക്കാനുള്ള പരിചയം മാത്രമല്ല അവരുടെ വീട്ടുവിശേഷങ്ങള്‍ പോലും വ്യക്തമായി അറിയുന്ന സജീവ സാന്നിദ്ധ്യമാണ് ഇവര്‍. എഡിഎസ് ചെയര്‍പേഴ്സണ്‍, ചെലവൂര്‍ ജിഎല്‍പി സ്കൂള്‍ മാതൃസമിതി പ്രസിഡന്റ്, ചെലവൂര്‍ തീരം റസിഡന്റ്സ് അസോസിയേഷന് എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം എന്നീ നിലകളില്‍ പൊതുരംഗത്ത് സജീവസാന്നിദ്ധ്യമാണ് ബിജെപി സ്ഥാനാര്‍ത്ഥിയായ ഇന്ദിരാ ശിവദാസന്‍. ഇന്ദിരാ ശിവദാസനിലൂടെ 17-ാം വാര്‍ഡില്‍ ചരിത്ര വിജയം നേടാനുള്ള തീവ്ര ശ്രമത്തിലാണ് ബിജെപി പ്രവര്‍ത്തകര്‍. 17-ാം വാര്‍ഡിലെ വോട്ടര്‍മാരാകട്ടെ തങ്ങളുടെ സ്വന്തം സ്ഥാനാര്‍ത്ഥിക്ക് വോട്ടു ചെയ്യാനുള്ള സുവര്‍ണ്ണാവസരമായിട്ടാണ് കണക്കാക്കുന്നത്. ഇതിനകം രണ്ട് റൗണ്ട് പൂര്‍ത്തിയാക്കി മൂന്നാം റൗണ്ട് പ്രചാരണ പരിപാടിയാണ് വാര്‍ഡില്‍ ബിജെപി നടത്തുന്നത്. നടന്ന കുടുംബയോഗങ്ങളിലെല്ലാം തന്നെ വോട്ടര്‍മാര്‍ സജീവമായിട്ടാണ് പങ്കെടുത്തത്. വാര്‍ഡിലെ ചില പ്രദേശങ്ങളില്‍ നിലനില്‍ക്കുന്ന രൂക്ഷമായ കുടിവെള്ള പ്രശ്നവും റോഡുകളുടെ ശോച്യാവസ്ഥയും പ്രചാരണ മുഖ്യ വിഷയയമാണ്. ബിജെപി സംസ്ഥാന പ്രസിഡന്റ് വി. മുരളീധരന്, ജനറല്‍ സെക്രട്ടറി കെ.പി. ശ്രീശന്, സെക്രട്ടറി വി.വി. രാജന്, ടി. വാസുദേവന്‍, ടി പി സുരേഷ്, അഡ്വ. പ്രകാശ് ബാബു തുടങ്ങിയ നേതാക്കള്‍ വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയിട്ടുണ്ട്.യുഡിഎഫിന്റെ സിറ്റിംഗ് സീറ്റായ ഈ വാര്‍ഡില്‍ പുതുമുഖമായ അഡ്വ. ശരണ്യയാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി. എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി സാഷ പി താരയാണ്. എതിര്സ്ഥാനാര്ത്ഥികളെക്കാള് ബഹുദൂരം മുന്നിലാണ് എല്ലാ രീതിയിലും ബിജെപി സ്ഥാനാര്‍ത്ഥിയായ ഇന്ദിരാ ശിവദാസന്‍. ഇവര്‍ ചെലവൂരിലെ പ്രസിദ്ധമായ മട്ടലില്‍ മുതുവന തറവാട്ടംഗം കൂടിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: