ചാത്തന്നൂര്‍: അഴിമതിക്കാരെ വിചാരണ ചെയ്യുന്ന ജനകീയകോടതിയായിരിക്കും കേരളത്തില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പെന്ന് ബിജെപി ദേശീയ സെക്രട്ടറി എച്ച.രാജ പറഞ്ഞു. അഴിമതി നടത്താന്‍വേണ്ടി മാത്രം അധികാരത്തിലെത്തിയ സര്‍ക്കാരാണ് കോണ്‍ഗ്രസ് നയിക്കുന്ന യുഡിഎഫ് സര്‍ക്കാരെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ബാര്‍ കോഴക്കേസില്‍ കോടതി നടത്തിയ പരാമര്‍ശവും തുടരന്വേഷണവും സര്‍ക്കാരിന്റെ വിശ്വാസ്യത നഷ്ടപ്പെടുത്തുന്നതാണ്. പാവപ്പെട്ട ജനങ്ങളെ പറ്റിക്കുന്ന ഇവര്‍ കോടതികളില്‍ നിന്നും രക്ഷപ്പെടില്ലെന്നും രാജ കൂട്ടിച്ചേര്‍ത്തു.
നരേന്ദ്രമോദി സര്‍ക്കാരിന് കേരളത്തില്‍ വന്‍ ജനപിന്തുണയാണ് ഓരോദിവസവും ഉണ്ടാകുന്നത്. കേരളത്തിലെ ഭൂരിപക്ഷം യുവജനത പ്രധാനമന്ത്രിയുടെ പദ്ധതികളൊടൊപ്പമാണ്. പാവപ്പെട്ടവനെ സേവിക്കാന്‍ വേണ്ടി മാത്രമുള്ളതാണ് ഓരോ പദ്ധതികളും. അത് സാധാരണക്കാരിലെത്തിക്കാന്‍ വേണ്ടി നടപ്പാക്കിയ സംവിധാനവും പ്രശംസനീയമാണ്. ജനധന്‍ യോജനയിലൂടെ കേന്ദ്രസര്‍ക്കാരിന്റെ ആനുകുല്യങ്ങള്‍ നേരിട്ട് ജനങ്ങളിലേക്ക് എത്തുകയാണ്.വിവിധ ഇന്‍ഷ്വറന്‍സ് പദ്ധതികളില്‍ ഭാരത ജനത മുഴുവന്‍ പങ്കാളിയായി. ഇഎസ്ഐ പരിരക്ഷ മുഴുവന്‍ തൊഴിലാളി സമൂഹത്തിനും ഉറപ്പാക്കാന്‍ സാധിച്ചത് ഭരണനേട്ടങ്ങളില്‍ പ്രധാനമാണ്. നേരിട്ട് ആര്‍ക്കും പ്രശ്നങ്ങള്‍ പ്രധാനമന്ത്രിയെ ധരിപ്പിക്കാമെന്നും രാജ പറഞ്ഞു.
നരേന്ദ്രമോദിയുടെ ഭരണത്തിനുള്ള നന്ദിപ്രകാശനമാണ് ഓരോ തെരഞ്ഞെടുപ്പിലും ജനം ബിജെപിക്ക് നല്കുന്ന വിജയം. കേരളത്തിലെ ജനങ്ങളും മാറിച്ചിന്തിക്കുന്നുണ്ട്. കേരളത്തില്‍ ബിജെപിയുടെ ഭരണം അവര്‍ ആഗ്രഹിക്കുന്നുവെന്നതിന്റെ സൂചനയാണ് തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പില്‍ മത്സരരംഗത്തെ പാര്‍ട്ടിയുടെ മുന്നേറ്റം. കേരളത്തില്‍ ഒന്നുമല്ല എന്ന് ബിജെപിയെ വിശേഷിപ്പിച്ചവര്‍ തെരഞ്ഞെടുപ്പില്‍ ഭൂരിപക്ഷം സ്ഥലത്തും മത്സരിക്കുന്നത് ബിജെപി സ്ഥാനാര്ത്ഥികള്ക്കെതിരായാണ്. വികസനം ഇതുവരെയും കേരളത്തിലെത്തിയിട്ടില്ല. ഇവിടുത്തെ ഇടത് വലത് മുന്നണികള്‍ക്ക് രാഷ്ട്രീയത്തെക്കുറിച്ചല്ലാതെ വികസനത്തെക്കുറിച്ച് ഒരു കാഴ്ചപ്പാടുമില്ലെന്നും രാജ പറഞ്ഞു.
മണ്ഡലം പ്രസിഡന്റ് സുനില്‍കുമാര്‍ അദ്ധ്യക്ഷത വഹിച്ചു. യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ.ആര്.എസ്. പ്രശാന്ത്, ജില്ലാ പഞ്ചായത്ത് സ്ഥാനാര്‍ത്ഥി ശശാല്, നവീന്‍. ജി.കൃഷ്ണ, സുബ്രഹ്മണ്യം എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: