പുനലൂര്‍: ആദ്യകാല ആര്‍എസ്എസ് പ്രവര്‍ത്തകനും പുനലൂര്‍ താലൂക്ക് കാര്യവാഹുമായിരുന്ന ജി. വിപിനചന്ദ്രന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന്. ബിജെപി നിയോജക മണ്ഡലം പ്രസിഡന്റ്. വിഎച്ച്പി സംസ്ഥാന ഭാരവാഹി, പുനലൂരിലെ ആദ്യ ഹിന്ദുമുന്നണി സ്ഥാനാര്‍ത്ഥി, വിവിധ സാമുദായിക-സാംസ്കാരിക സംഘടനകളുടെ അമരക്കാരനായിരുന്ന ചന്ദ്രട്ടന്റെ ഓര്‍മയായിട്ട് ഇന്ന് ഒരു വര്‍ഷം തികയുകയാണ്.
വെട്ടിത്തട്ട കൈലാസില്‍ ജി. വിപിനചന്ദ്രന്റെ ഓര്‍മ്മകള്‍ക്ക് പുനലൂരിന്റെ മണ്ണില്‍ മരണമില്ല. രാഷ്ട്രീയ വിവേചനമില്ലാതെ ഏവരെയും സ്നേഹിച്ചിരുന്നു. ഇദ്ദേഹത്തിന്റെ സൗഹൃദവലയം അത്രക്ക് വലുതായിരുന്നു. സൗഹൃദത്തിന് വലിപ്പ ചെറുപ്പം അദ്ദേഹം കണ്ടില്ലായിരുന്നു. ഒരു നാടിനെ മുഴുവന്‍ അദ്ദേഹം സ്നേഹിച്ചിരുന്നു എന്നതിന്റെ തെളിവായിരുന്നു ചന്ദ്രേട്ടന്റെ അന്തിമ കര്‍മ്മങ്ങളില്‍ പങ്കെടുക്കുവാന്‍ എത്തിയ ജനാവലിയും.
ചന്ദ്രേട്ടന്റെ ഓര്‍മ്മകളില്‍ ഫഌക്സ് ബോര്‍ഡുകള്‍ പ്രദേശത്ത് നിറഞ്ഞുകഴിഞ്ഞു. ചെങ്ങന്നൂര്‍ വലിയകൊട്ടാരം കുടുംബാംഗമാണ് ഇദ്ദേഹം. പിന്നീട് പുനലൂര്‍ വെട്ടിത്തിട്ടയില്‍ താമസമാക്കുകയായിരുന്നു. അക്കാലയളവിലാണ് സംഘ പ്രസ്ഥാനങ്ങളുമായി ചന്ദ്രന് കൂടൂതല്‍ അടുക്കുന്നത്. സൈക്കിളില്‍ ചുറ്റി നടന്ന് പ്രദേശത്തെ മുഴുവന്‍ യുവാക്കളെയും അദ്ദേഹം സംഘത്തിലേക്ക് ആകര്‍ഷിച്ചിരുന്നു. ഇന്ന് ചുമതല വഹിക്കുന്ന പലരെയും ചന്ദ്രേട്ടനാണ് സംഘവുമായി അടുപ്പിക്കുന്നത്. നാട്ടിലെ വ്യക്തി ജീവിതത്തില്‍ എന്നും മാതൃകയായിരുന്നു ഇദ്ദേഹം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: