തിരുവനന്തപുരം: തദ്ദേശതെരഞ്ഞെടുപ്പില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടികളുടെ വോട്ട് വലിയ തോതില്‍ ബിജെപി നേടുമെന്ന് വെള്ളാപ്പള്ളി നടേശന്. പോകുന്ന വോട്ടില്‍ കൂടുതല്‍ കോണ്‍ഗ്രസിന്റേതാണോ കമ്മ്യൂണിസ്റ്റിന്റേതാണോ എന്നതിലേ സംശയമുള്ളൂ. ഏതായാലും ബിജെപി വന്‍ നേട്ടം കൊയ്യുമെന്നതില്‍ തര്‍ക്കമില്ല. കേസരി ട്രസ്റ്റിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി.
നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇരുമുന്നണികളേയും അടിച്ച് വെളിയിലാക്കി മൂന്നാമതൊരു മുന്നണി വരാനുള്ള സാധ്യത തള്ളാനാവില്ല. പുതിയ മുന്നണിക്ക് 20-30 സീറ്റുകള്‍ കിട്ടിയാല്‍ കൂടെ വരാന്‍ പലരും കാണും. അത്
അസാധ്യമല്ലതാനും.
ഡിസംബര്‍ അഞ്ചിന് പുതിയ രാഷ്ട്രീയ പാര്‍ട്ടി ഉണ്ടാകും. എസ്എന്‍ഡിപി ഉണ്ടാക്കുന്ന പാര്‍ട്ടിയല്ല. അതിന്റെ നേതൃസ്ഥാനത്ത് താനായിരിക്കില്ല. യോഗം ജനറല്‍ സെക്രട്ടറി പദവിയുടെ കാലാവധി അഞ്ചു വര്‍ഷം കൂടിയുണ്ട്. ഗവര്‍ണര്‍ സ്ഥാനം ബിജെപി വാഗ്ദാനം ചെയ്തു എന്നതൊക്കെ നുണപ്രചാരണമാണ്. കിടങ്ങൂര്‍ ഗോപാലകൃഷ്ണപിള്ളയുടെ അനുഭവം മുന്നിലുള്ളപ്പോള്‍ ആരേലും അതു ചെയ്യുമോ. വെള്ളാപ്പള്ളി ചോദിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: