തിരുവനന്തപുരം: സംസ്ഥാനത്ത് നവംബര്‍ 2, 5 തീയതികളിലായി നടക്കുന്ന തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള വോട്ടെടുപ്പിനുള്ള ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയായതായി സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മിഷണര്‍ കെ.ശശിധരന് നായര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
പ്രശ്നങ്ങള്‍ ഇല്ലാതിരിക്കാന്‍ ആവശ്യമായ എല്ലാ മുന്നൊരുക്കങ്ങളും പൂര്‍ത്തിയായതായും തെരഞ്ഞെടുപ്പ് കമ്മിഷന് അറിയിച്ചു. അതീവ പ്രശ്നബാധിതമെന്നു കമ്മിഷന് കണ്ടെത്തിയ 1315 ബൂത്തുകളില്‍ 1022 ഇടങ്ങളിലും വെബ്കാസ്റ്റിംഗ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. വെബ്കാസ്റ്റിംഗ് സാധ്യമല്ലാത്ത ഉള്ള ഇടങ്ങളില്‍ വീഡിയോഗ്രാഫിയും ഏര്‍പ്പെടുത്തിയിട്ടുണ്ട്.
വോട്ടെണ്ണല്‍ ദിവസത്തെ വിവരം തത്സമയം അറിയുന്നതിന് ട്രെന്‍ഡ് സോഫ്റ്റ്വെയര് സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആകെയുള്ള 224 വോട്ടെണ്ണല്‍ കേന്ദ്രങ്ങളില്‍ നിന്നും കബ്യൂട്ടര്‍ നെറ്റ് വര്‍ക്കിലൂടെ ഡാറ്റ സെന്ററില്‍ എത്തിച്ചു ഇന്റര്‍നെറ്റ് മുഖേന എവിടെയും ലഭ്യമാകുന്ന സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്.
പോളിംഗ് ദിവസവും തുടര്‍ന്നും സമാധാനാന്തരീക്ഷം നിലനിര്‍ത്താന്‍ എല്ലാ രാഷ്ട്രീയകക്ഷികളുടെയും സഹകരണം അഭ്യര്‍ഥിക്കുന്നതായും കമ്മിഷന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: