കൊച്ചി/തിരുവനന്തപുരം: തെരഞ്ഞെടുപ്പ് സമയത്ത് കോടതിയില്‍ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന ഭയം മൂലം ബാര്‍ കോഴക്കേസില്‍ അപ്പീല്‍ നല്‍കേണ്ടെന്ന സര്‍ക്കാര്‍ തീരുമാനത്തില്‍ പൊലിയുന്നത് മന്ത്രി കെഎം മാണിയുടെ പ്രതീക്ഷകള്‍. അപ്പീലില്‍ പ്രതീക്ഷയര്‍പ്പിച്ചാണ് രാജിയില്ലെന്ന നിലപാടില്‍ മാണി ഉറച്ചു നിന്നിരുന്നത്. അപ്പീല്‍ നല്‍കാതെ വന്നാല്‍, മുങ്ങിത്താഴുന്ന മാണിക്ക് ആ കച്ചിത്തുരുമ്പും ഇല്ലാതാകും. രാജിയാവശ്യം കൂടുതല്‍ മുറുകും.അപ്പീല്‍ വേണ്ട തങ്ങള്‍ക്ക് എതിരായ പരാമര്‍ശങ്ങള്‍ നീക്കാന്‍ വിജിലന്‍സ് ഹര്‍ജി നല്കിയാല് മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.
നിലവിലെ സാഹചര്യത്തില്‍ അപ്പീല്‍ പോകണമെന്ന് മാണിക്ക് ശഠിക്കാനുമാകില്ല. ഉമ്മന്‍ചാണ്ടിയുടെ പിന്തുണ മാത്രമാണ് മാണിക്കുള്ളത്. കെപിസിസി അധ്യക്ഷന്‍ വി.എം. സുധീരനും ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയും മാണിയെ പരസ്യമായി പിന്തുണയ്ക്കാന്‍ പോലും തയ്യാറായിട്ടില്ല.
01അപ്പീല്‍ നല്കുമ്പോള് കോടതി മോശമായ പരാമര്‍ശങ്ങള്‍ വല്ലതും നടത്തിയാല്‍ തെരഞ്ഞെടുപ്പില്‍ യു ഡിഎഫിനെ അത് കൂടുതല്‍ ബാധിക്കുമെന്ന് സര്‍ക്കാരിന് സയമുണ്ട്.
കോടതിയില്‍ നിന്നുമുണ്ടായ പരാമര്‍ശങ്ങള്‍ നീക്കി കിട്ടാന്‍ വേണ്ടി കോടതിയെ സമീപിക്കണമെന്ന് ആവശ്യപ്പെട്ട് വിജിലന്‍സ് ആഭ്യന്തര മന്ത്രിക്ക് കത്തു നല്‍കിയിട്ടുണ്ട്. വിജിലന്‍സ് പ്രോസിക്യൂഷന് അഡിഷണല്‍ ഡയറക്ടര്‍ നല്കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് നീക്കം.
ഹൈക്കോടതിയില്‍ നിന്നു കൂടി തിരിച്ചടി നേരിട്ടാല്‍ മുന്നണി തന്നെ തകരും വിധത്തില്‍ പ്രശ്നങ്ങളുയരുമെന്നും മാണിയുടെ രാജിക്കായി മുറവിളിയുണ്ടാകുമെന്നും ഉമ്മന്‍ ചാണ്ടിക്ക് ഉറപ്പാണ്. അതുകൊണ്ടുതന്നെ മാണിക്ക് നിരുപാധിക പിന്തുണ നല്‍കാനും ഉമ്മന്‍ചാണ്ടി തയ്യാറല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: