മുഹമ്മ: കഞ്ഞിക്കുഴി 10-ാം വാര്‍ഡില്‍ മല്‍സരിക്കുന്ന റിബല്‍ സ്ഥാനാര്‍ഥി സാലമ്മയ്ക്കുവേണ്ടി പ്രചരണം നടത്തിയ മുന്‍ ഗ്രാമഞ്ചായത്ത് പ്രസിഡന്റിനെ സിപിഎമ്മില്‍ നിന്നും പുറത്താക്കി. സിപിഎം ബ്രാഞ്ച് കമ്മറ്റിയംഗവും മുന്‍ കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്ന പി. അനില്‍കുമാറിനെയാണ് ലോക്കല്‍ കമ്മറ്റി പുറത്താക്കിയത്.
ഇടതു മുന്നണിയുടെ ഔദ്യോഗിക സ്ഥാനാര്‍ഥി ലക്ഷ്മിക്കുട്ടിക്കെതിരെയാണ് സാലമ്മ മല്‍സരിക്കുന്നത്. പ്രാഥമിക അംഗത്വമില്ലാത്ത ലക്ഷ്മിക്കുട്ടിയെ സ്ഥാനാര്‍ത്ഥിയാക്കിയതില്‍ പ്രതിഷേധിച്ചാണ് സാലമ്മ ഇവിടെ റിബലായി രംഗത്തെത്തിയത്. പത്രിക പിന്‍വലിക്കണമെന്ന് സാലമ്മയോട് ഇടതുമുന്നണി ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ സാലമ്മ പത്രിക പിന്‍വലിക്കാന്‍ തയ്യാറായില്ല. ഇതേതുടര്‍ന്ന് സാലമ്മയെ കഴിഞ്ഞ ദിവസം പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയിരുന്നു.
ഇവര്‍ക്കുവേണ്ടി ആദ്യം രഹസ്യമായും പിന്നീട് പരസ്യമായും രംഗത്തെത്തിയതാണ് പി. അനില്‍കുമാറിനെ പുറത്താക്കാന്‍ കാരണം. വിഎസ് പക്ഷത്തെ പ്രമുഖരില്‍ ഒരാളായ അനില്‍കുമാറിനെ പുറത്താക്കിയതോടെ മാരാരിക്കുളത്തെ സിപിഎമ്മില്‍ അഭ്യന്തര കലഹം രൂക്ഷമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: