തിരുവനന്തപുരം: നാളെ തെരഞ്ഞെടുപ്പ് നടക്കുന്ന ഏഴു ജില്ലകളിലും കൂടി ആകെ ഒരുകോടി പതിനൊന്നു ലക്ഷത്തി പതിനൊന്നായിരത്തി ആറ് വോട്ടര്‍മാരാണ് നാളെ പോളിംഗ് ബൂത്തിലേക്ക് പോകുന്നത്. പുതിയ ഏഴരലക്ഷത്തോളം വോട്ടര്‍മാരാണ് ഇക്കുറി കന്നി വോട്ട് രേഖപ്പെടുത്താന്‍ തയ്യാറായിരിക്കുന്നത്. ആകെ 31,161 സ്ഥാനാര്‍ഥികള്‍ മത്സരംരംഗത്തുണ്ട്.
ജില്ലാ പഞ്ചായത്തിലേക്ക് 582, ബ്ലോക്ക് പഞ്ചായത്തിലേക്ക് 2,844, ഗ്രാമപഞ്ചായത്തിലേക്ക് 22,788, കോര്‍പ്പറേഷനുകളിലേക്ക് 1,315, മുന്‍സിപ്പാലിറ്റിയിലേക്ക് 3,632 എന്നിങ്ങനെയാണ് മത്സരരംഗത്തുള്ള സ്ഥാനാര്‍ഥികളുടെ എണ്ണം. ഏഴു ജില്ലകളിലെ 395 ഗ്രാമപഞ്ചായത്തുകളിലെ 6,794 വാര്‍ഡുകള്‍, 63 ബ്ലോക്ക് പഞ്ചായത്തുകളിലെ 866 ഡിവിഷനുകള്‍, 152 ജില്ലാ പഞ്ചായത്ത് ഡിവിഷനുകള്‍, 31 മുന്‍സിപ്പാലിറ്റികളിലെ 1,123 വാര്‍ഡുകള്‍, നാലു കോര്‍പ്പറേഷനുകളിലെ 285 വാര്‍ഡുകള്‍ എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. രാവിലെ ഏഴു മുതല്‍ വൈകീട്ട് അഞ്ചുവരെയാണ് വോട്ടെടുപ്പ്.
അഞ്ചു മണിക്ക് തൊട്ടു മുമ്പായി ക്യൂവില്‍ പ്രവേശിക്കുന്ന മുഴുവന്‍ പേര്‍ക്കും വോട്ടു ചെയ്യാന്‍ അവസരം നല്‍കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.
പുതുതായി രൂപീകരിച്ച കണ്ണൂര്‍ കോര്‍പ്പറേഷനിലും 28 നഗരസഭകളില്‍ കൊട്ടാരക്കര, പച്ചോളി, രാമനാട്ടുകര, കൊടുവള്ളി, മുക്കം, മാനന്തവാടി, സുല്‍ത്താന്‍ ബത്തേരി, ഇരിട്ടി, പാനൂര്‍, ശ്രീകണ്ഠപുരം, ആന്തൂര്‍ മുനിസിപ്പാലിറ്റികളിലും നാളെ വോട്ടെടുപ്പ് നടക്കും.
വോട്ട് രേഖപ്പെടുത്തുന്നതിന് എട്ടു തിരിച്ചറിയല്‍ രേഖകള്‍ ഉപയോഗിക്കാം. തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ്, പാസ്പോര്‍ട്ട്, ഡ്രൈവിംഗ് ലൈസന്‍സ്, പാന്‍കാര്‍ഡ്, ആധാര്‍കാര്‍ഡ്, ഫോട്ടോ പതിച്ച എസ്എസ്എല്‍സി ബുക്ക്, ആറ് മാസം മുമ്പ് എടുത്ത ദേശസാത്കൃതബാങ്കിലെ ഫോട്ടോ പതിച്ച പാസ്ബുക്ക്, തെരഞ്ഞെടുപ്പ് കമ്മീഷന് നല്കിയിട്ടുളള തിരിച്ചറിയല്‍ കാര്‍ഡ് എന്നിവയില്‍ ഏതെങ്കിലും ഹാജരാക്കണമെന്ന് കമ്മീഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: