കൊച്ചി: മന്ത്രി കെ.എം. മാണിക്കെതിരെയുള്ള ബാര്‍കോഴക്കേസ് സംബന്ധിച്ച കോടതിവിധിയെത്തുടര്‍ന്ന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന് തുടരാനുള്ള അര്‍ഹത നഷ്ടമായെന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന്. ബാര്‍കോഴക്കേസ് സംബന്ധിച്ച അന്വേഷണത്തില്‍ അഴിമതി നടന്നുവെന്ന് വ ്യക്തമായി. മാണി കോഴ വാങ്ങിയെന്നും തെളിഞ്ഞിട്ടുണ്ട്. കേസ് അന്വേഷണം അട്ടിമറിക്കാനുള്ള എല്ലാ സമ്മര്‍ദ്ദവും തുടക്കത്തില്‍തന്നെ സര്‍ക്കാരില്‍നിന്നുണ്ടായി.
കോടതിവിധിയെത്തുടര്‍ന്ന് വിജിലന്‍സ് ഡയറക്ടര്‍ വിന്‍സണ്‍ എം. പോള്‍ രാജിസന്നദ്ധത അറിയിച്ച് അവധിയില്‍ പോയ സാഹചര്യത്തില്‍ അദ്ദേഹത്തിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തിയവരും അധികാരസ്ഥാനത്തുനിന്നും ഒഴിയണം.എറണാകുളം പ്രസ്ക്ലബ് സംഘടിപ്പിച്ച ജനസഭ 2015 ല്‍ സംസാരിക്കുകയായിരുന്നു പിണറായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: