തിരുവനന്തപുരം: തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പില്‍ നാടുംനഗരവും ഇളക്കിമറിച്ച് ഏഴു ജില്ലകളിലെ പ്രചാരണം സമാപിച്ചു. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലെ പ്രചാരണമാണ് ഇന്നലെ വൈകീട്ട് അഞ്ചു മണിയോടെ സമാപിച്ചത്. നാളെയാണ് വോട്ടെടുപ്പ്.
ബാക്കിയുള്ള ജില്ലകളിലെ തെരഞ്ഞെടുപ്പ് പ്രചാരണം നവംബര്‍ മൂന്നിന് സമാപിക്കും. അഞ്ചിനാണ് അവിടങ്ങളിലെ വോട്ടെടുപ്പ്. ജില്ലാ കേന്ദ്രങ്ങളിലും നഗരഹൃദയങ്ങളിലുമാണ് വിവിധ രാഷ്ട്രീയകക്ഷികളുടെ കൊട്ടിക്കലാശം അരങ്ങേറിയത്. തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഒന്നാംഘട്ടത്തിലും രണ്ടാംഘട്ടത്തിലും പുലര്‍ത്തിയ മേല്‍ക്കൈ ബിജെപി കൊട്ടിക്കലാശത്തിലും ആവര്‍ത്തിച്ചു.
ബാര്‍ കോഴക്കേസിലെ പ്രതികൂല കോടതിവിധി യുഡിഎഫിന്റെ കൊട്ടിക്കലാശത്തിനെയും ബാധിച്ചു. തുടക്കത്തില്‍ ശക്തമായ ത്രികോണ മത്സരത്തിന്റെ പ്രതീതി ഉയര്‍ന്നെങ്കിലും അവസാനഘട്ടത്തില്‍ ഏറെ പുറകിലായിപ്പോയ യുഡിഎഫ് കൊട്ടിക്കലാശത്തിലും മങ്ങിയ പ്രകടനമാണ് കാഴ്ചവച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: