മണിമല : ഒന്‍പതാം ക്ലാസ് വിദ്യാര്‍ഥിയെയും മാതാവിനെയും നിരന്തരം മര്‍ദ്ദിക്കുന്നു എന്ന പരാതിയില്‍ പൊലീസ് അന്വേഷിക്കുന്ന പ്രതികള്‍ സംസ്ഥാനം വിട്ടതായി സൂചന. കുട്ടിയുടെ അച്ഛനും പ്രധാന പ്രതിയുമായി മുത്തുഗണേശ് അന്യസംസ്ഥാനത്തേക്ക് കടന്നതായാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. ഇയാളുടെ കൂട്ടാളികളായ മറ്റ് മൂന്നു പേരും ഒളിവിലാണ് വെള്ളിയാഴ്ച രാത്രിയില്‍ പൊലീസ് അന്വേഷിച്ചിട്ടും ഇവരെ കണ്ടെത്താനായില്ല. സംസ്ഥാനം വിട്ട പ്രതികള്‍ മൊബൈല്‍ ഫോണുകള്‍ ഉപയോഗിക്കാതെ ഇന്റര്‍നെറ്റും മറ്റ് സംവിധാനങ്ങളുമാണ് നാട്ടിലേക്ക് ബന്ധപ്പെടാന്‍ ഉപയോഗിക്കുന്നതെന്നാണ് പൊലീസിന്റെ നിഗമനം. നാലു പേരും പലയിടങ്ങളിലായാണ് ഒളിവില്‍ കഴിയുന്നതെങ്കിലും കോടീശ്വരനായ മുത്തുഗണേശിന്റെ സഹായത്താലാണ് മറ്റു മൂന്നു പ്രതികളും ഒളിവില്‍ പോയിരിക്കുന്നതെന്നും പൊലീസ് കരുതുന്നു. ഹോള്‍സെയില്‍ ചാക്ക് കച്ചവടം നടത്തുന്ന മുത്തുഗണേശിന് അന്യസംസ്ഥാനങ്ങളില്‍ ഒട്ടേറെ ബന്ധങ്ങളുണ്ടെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന വിവരം. മുത്തുഗണേശ് മുന്‍കൂര്‍ ജാമ്യത്തിന് ജില്ലാ കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കാന്‍ കോടതി തിങ്കളാഴ്ച്ചത്തേക്ക് മാറ്റി. അപേക്ഷ സ്വീകരിച്ച കോടതി പൊലീസിനോട് കേസ് ഫയല്‍ സമര്‍പ്പിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. സംഭവത്തില്‍ ജാമ്യമില്ലാത്ത വകുപ്പുകള്‍ പ്രകാരമാണ് പൊലീസ് കേസ് എടുത്തിരിക്കുന്നത്. പഠനത്തില്‍ മിടുക്കനായ വിദ്യാര്‍ഥിയുടെ ജീവനും ഭാവിയും പിതാവിന്റെ പീഡനം മൂലം തകരുമെന്ന് കാണിച്ചാണ് കറിക്കാട്ടൂര്‍ സിസിഎം എച്ച്എസ്എസിലെ അധ്യാപകര്‍ ഹെഡ്മാസ്റ്ററുടെ നേതൃത്വത്തില്‍ കുട്ടിയുടെ അച്ഛനെതിരെ പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: