പാറ്റ്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന്റെ നാലാം ഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു. ഗോപാല്‍ ഗഞ്ച്, മുസഫര്‍പുര്‍ എന്നിവിടങ്ങളടക്കം 55 മണ്ഡലങ്ങളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്. രാവിലെ ഏഴ് മണിയോടെ പോളിംഗ് ആരംഭിച്ചു.
സംഘര്‍ഷസാധ്യതയുള്ള പോളിംഗ് സ്റ്റേഷനുകളില്‍ വോട്ടെടുപ്പ് നേരത്തെ അവസാനിപ്പിയ്ക്കും. എട്ട് മണ്ഡലങ്ങളില്‍ വൈകുന്നേരം നാല് മണിയ്ക്കും നാല് മണ്ഡലങ്ങളില്‍ മൂന്ന് മണിയോടെയും പോളിംഗ് അവസാനിയ്ക്കും. ജെഡി-യു-ആര്‍ജെഡി- കോണ്‍ഗ്രസ് മുന്നണികളുടെ വിശാലമതേതരസഖ്യവും എന്‍ഡിഎ സഖ്യവും തമ്മിലാണു പ്രധാന മത്സരം. ഒക്ടോബര്‍ 12, 16, 28 തീയതികളിലായിരുന്നു യഥാക്രമം ഒന്നും രണ്ടും മൂന്നും ഘട്ട വോട്ടെടുപ്പ് നടന്നത്.
49 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന ആദ്യ ഘട്ടത്തില്‍ 57 ശതമാനവും, 32 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന രണ്ടാം ഘട്ടത്തില്‍ 55 ശതമാനവും 50 സീറ്റുകളിലേക്ക് വോട്ടെടുപ്പ് നടന്ന മൂന്നാം ഘട്ടത്തില്‍ 53 ശതമാനവുമായിരുന്നു പോളിംഗ്.
അഞ്ചാം ഘട്ടത്തില്‍ അഞ്ചാം ഘട്ടത്തില്‍ 57 ഉം സീറ്റുകളിലേക്കുമാണ് വോട്ടെടുപ്പ് നടക്കുക. 243 സീറ്റുകളിലെയും വോട്ടെണ്ണല്‍ നവംബര്‍ എട്ടിന് നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: