ശാസ്താംകോട്ട: മുന്‍ കോണ്‍ഗ്രസ് എംഎല്‍എ കോട്ടക്കുഴി സുകുമാരന്റെ മകന് കോട്ടക്കുഴി ജയനെ ഒരു സംഘം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചു. ബിജെപി അനുകൂല പ്രസ്താവന നടത്തിയതിനാണ് ജയനെ ഈ സംഘം മര്‍ദ്ദിച്ചത്. കഴിഞ്ഞ ദിവസം വൈകിട്ട് പുന്നക്കാട് ജംഗ്ഷന് സമീപം മദ്യപിച്ചെത്തിയ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ജയനെ വളഞ്ഞിട്ട് മര്‍ദ്ദിക്കുകയായിരുന്നു. പരുക്കേറ്റ ജയനെ ശാസ്താംകോട്ട താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരാതി നല്‍കിയിട്ട് മൊഴിയെടുക്കുവാനോ അന്വേഷണം ആരംഭിക്കുവാനോ പോലീസ് തയ്യാറായിട്ടില്ലെന്നും ആരോപണമുണ്ട്. അതിനിടയില്‍ മനക്കരയുടെ വിവിധ ഭാഗങ്ങള്‍ കേന്ദ്രീകരിച്ച് വോട്ട് പിടിക്കാന്‍ വ്യാപക രീതിയില്‍ മദ്യസല്‍ക്കാരം സംഘടിപ്പിക്കുന്നതായും സൂചനയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: