പാലക്കാട്: ബാര്‍ കോഴക്കേസില്‍ ധനമന്ത്രി കെ.എം.മാണിക്ക് ക്ലീന്‍ ചിറ്റ് നല്‍കാനാണ് അന്വേഷണ ഉദ്യോഗസ്ഥനായ വിജിലന്‍സ് എസ്.പി ആര്.സുകേശന് ശ്രമിക്കുന്നതെന്ന് സി.പി.എം പോളിറ്റ്ബ്യൂറോ അംഗം പിണറായി വിജയന്.
സുകേശന്റെ നിലപാട് മാറ്റം ആര്‍ക്കു വേണ്ടിയാണെന്നും പിണറായി ചോദിച്ചു. കേസില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ടതു കൊണ്ടു മാത്രം പ്രതിയാണെന്ന് ആരോപിക്കുന്നയാള്‍ കുറ്റക്കാരനാവില്ലെന്ന സുകേശന്റെ പ്രസ്താവന ഇതാണ് തെളിയിക്കുന്നതെന്നും പിണറായി പറഞ്ഞു.
മാണി മന്ത്രിസ്ഥാനത്തിരിക്കാന്‍ യോഗ്യനല്ല. അഴിമതിക്കാര്‍ക്ക് കുട പിടിക്കുന്ന ഉമ്മന്‍ചാണ്ടിക്കും അധികാരത്തില്‍ തുടരാന്‍ അര്‍ഹതയില്ല. വിജിലന്‍സ് ഡയറക്ടര്‍ രാജിവച്ചത് കൊണ്ട് കാര്യമില്ല. സമ്മര്‍ദ്ദം ചെലുത്തിയവര്‍ മാന്യന്മാരായി ഇപ്പോഴും പുറത്ത് തന്നെയുണ്ടെന്നും പിണറായി പറഞ്ഞു.
സംസ്ഥാനത്തെ പോലീസ് സേനയെ ഭിന്നിപ്പിക്കാനുള്ള കുതന്ത്രമാണ് ഉമ്മന്‍ ചാണ്ടിയുടേതെന്നും പിണറായി വിജയന് കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: