ന്യൂദൽഹി: ഭാരതത്തിലെ പ്രായപൂർത്തിയായവരിൽ 93 ശതമാനത്തിനും ആധാർ കാർഡ് ലഭിച്ചതായി അധികൃതർ അറിയിച്ചു. സമ്പൂർണ്ണ ആധാർ കവറേജിനായി ശേഷിക്കുന്നവരെയും കുട്ടികളെയും എൻറോൾ ചെയ്യുന്നതിന് യുഐഡിഎഐ ശ്രമിച്ചു വരുന്നു.
2010 സെപ്റ്റംബർ 29നാണ് ആദ്യമായി ആധാർ കാർഡ് നൽകുന്നത്. അഞ്ചു വർഷം കൊണ്ട് 92.68 കോടി ആധാർ കാർഡുകൾ വിതരണം ചെയ്തു. 18 സംസ്ഥാനങ്ങളിൽ ആധാർ കവറേജ് 100 ശതമാനത്തിനും മുകളിലായി. മുതിർന്നവരുടെ ജനസംഖ്യയിൽ 128 ശതമാനത്തിനും ആധാർ കവറേജുമായി ദൽഹിയാണ് ഒന്നാം സ്ഥാനത്ത്.
ഹിമാചൽ പ്രദേശ്,ആന്ധ്രാ പ്രദേശ്, തെലങ്കാന എന്നിവ 111 ശതമാനവുമായി രണ്ടാം സ്ഥാനത്തുണ്ട്. കേരളത്തിലും ഹരിയാനയിലും 109 ശതമാം വീതവും ഛത്തീസ്ഗഢിലും സിക്കിമിലും 107 ശതമാനം വീതവുമാണ് കവറേജ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: