ജക്കാര്‍ത്ത: അധോലോക നേതാവ് ഛോട്ടാ രാജനെ വിട്ടുകിട്ടുന്നതിലേക്കായി ഭാരത അന്വേഷണ സംഘം ഇന്തോനേഷ്യയില്‍. സിബിഐയിലെയും മുംബൈ, ദല്‍ഹി പോലീസിലെയും ഉദ്യോഗസ്ഥരാണ് ബാലിയിലെത്തിയത്. ഛോട്ടാ രാജന്റെ കൈമാറ്റം സംബന്ധിച്ച നടപടിക്രമങ്ങള്‍ സംഘം ത്വരിതപ്പെടുത്തും. ബാലിയില്‍ തടവിലുള്ള ഛോട്ടാ രാജനുമായി എംബസിയിലെ സെക്രട്ടറി സഞ്ജീവ് കുമാര്‍ അഗര്‍വാള്‍ അരമണിക്കൂറോളം സംസാരിച്ചു.
പിടിയിലായതിനുശേഷം ഇതാദ്യമായാണ് ഒരു ഭാരത ഉദ്യോഗസ്ഥനെ ഛോട്ടരാജനെ കാണാന്‍ അനുവദിക്കുന്നത്. ഓസ്ട്രേലിയയില്‍ നിന്ന് ഇന്തോനേഷ്യക്കു വന്ന രാജനെ കഴിഞ്ഞ ഞായറാഴ്ച ബാലി വിമാനത്താവളത്തില്‍വെച്ച് പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഓസ്ട്രേലിയന്‍ അധികൃതര്‍ നല്കിയ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്. കുറച്ചുകാലമായി ഓസ്ട്രേലിയയില്‍ തടവില്‍ക്കഴിയുകയായിരുന്നു ഛോട്ടാ രാജന്.
ഇയാളെ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് രണ്ടു ദിവസങ്ങള്‍ക്ക് മുന്‍പ് ഭാരതം ഇന്തോനേഷ്യന്‍ അധികൃതര്‍ക്ക് കത്തെഴുതുകയുണ്ടായി. ഭാരതവും ഇന്തോനേഷ്യയും തമ്മില്‍ കുറ്റവാളികളെ കൈമാറുന്നതിനുള്ള കരാര്‍ നിലവില്ല. എന്നാല്‍ മുംബൈ സ്ഫോടന പരമ്പരയടക്കം രാജ്യത്തെ നിരവധി കൊടുംകുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുള്ള ഛോട്ടാരാജനെ തിരായ കേസുകളുടെ രേഖകള്‍ ഇന്തോനേഷ്യയ്ക്കു നല്കി അയാളുടെ വിട്ടുകിട്ടല്‍ സാധ്യമാക്കാമെന്നാണ് ഭാരതത്തിന്റെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: