ചിത്രകൂടവും മന്ദാകിനിയും കണ്ടശേഷം ശ്രീരാമനും സീതയും പര്ണശാലയ്ക്കുമുന്നിലിരുന്ന് ചുട്ടമാംസം ഭക്ഷിച്ചുകൊണ്ടിരിക്കുന്നു. ആ സമയത്ത് താഴെ പൊടിപടലങ്ങള്‍ ഉയരുന്നതും ആനകളും പോത്തുകളുമൊക്കെ പേടിച്ചുപായുന്നതും കണ്ടു. ഭയങ്കരമായ ശബ്ദം ഉയരുന്നു. ആരോ സൈന്യസമേതം നായാട്ടിനു വരുന്നതാകാം. ബഹളത്തിനു കാരണമെന്താണെന്നു നോക്കാന്‍ രാമന് ലക്ഷ്മണനോടു പറഞ്ഞു. ലക്ഷ്മണന് ഉയരമേറിയ പനമരത്തില്‍ കയറിനോക്കി. ദൂരെ ആന, കുതിര, തേര്, കാലാള്‍ തുടങ്ങിയുള്ള വലിയ സൈന്യത്തെയാണു കണ്ടത്. ലക്ഷ്മണന് പരിഭ്രമത്തോടെ വിളിച്ചുപറഞ്ഞു. ”വേഗം തീകെടുത്തുക. സീത ഗുഹയില്‍ കടന്നിരിക്കട്ടെ. അങ്ങുവേഗം വില്ലും അമ്പും കവചവും തയ്യാറാക്കൂ.” ഇതുകേട്ട് ശാന്തനായി രാമന് ചോദിച്ചു. ” അതാരുടെ സൈന്യമാണെന്നു നോക്കൂ. പിന്നീടാകാം ആയുധമെടുക്കുന്നത്.” ലക്ഷ്മണന് വീണ്ടും നോക്കി. എന്നിട്ടു വിളിച്ചുപറഞ്ഞു. അയോദ്ധ്യയുടെ സൈന്യമാണ്. രഥത്തില്‍ കോവിഭാരം കൊടിയടയാളം കാണുന്നു.
സമ്പന്നം രാജ്യമിച്ഛസ്തു വ്യക്തം പ്രാപ്യാഭിഷേചനം
ആവാം ഹന്തും സമഭേ്യതെി കൈകേയ്യാ ഭരത സുതഃ
(കൈകേയിയുടെ മകനായ ഭരതന് പട്ടാഭിഷേകം നടത്തിയതിനുശേഷം രാജ്യം ശാശ്വതമാക്കാനായി നമ്മെ രണ്ടുപേരയും കൊല്ലാന്‍ വരികയാണ്) അല്ലയോ വീരാ ഇതാ ശത്രു എത്തിക്കഴിഞ്ഞു ഞാന്‍ ഭരതനെ കൊല്ലുകതന്നെ വേണം. അതില്‍ ഒരു തെറ്റും കാണുന്നില്ല. ധര്‍മ്മം വെടിഞ്ഞ ഭരതനെ കൊന്നാല്‍ ഭൂമി മുഴുവനും അങ്ങു ഭരിക്കും.”ഇതൊക്കെ കേട്ട രാമന് ഒരു പരിഭ്രമവുമില്ല. മലയിളകിലും മനമിളകാ മഹാജനാനാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: