ധര്‍മവ്യവസ്ഥ നിലകൊള്ളുന്നത് മൂന്ന് അടിസ്ഥാന ശിലകളിലാണ്. സത്യം, ധര്‍മ, സ്വാദ്ധ്യായം എന്നിവയാണ് സമ്പൂര്‍ണമായ ധര്‍മത്തിന്റെയും അടിസ്ഥാനം. സത്യം പറയുക, ഒരിക്കലും അസത്യം പറയാതിരിക്കുക എന്നതാണ് ഒന്നാമത്തെ അടിത്തറ. നിത്യമായും നൈമിത്തികമായും ചെയ്യേണ്ടുന്ന കര്‍ത്തവ്യങ്ങളെ കുശലതയോടെ ചെയ്യുകയും ഓരോ സന്ദര്‍ഭത്തിലും എങ്ങനെ പെരുമാറണമെന്നറിഞ്ഞു വ്യവഹരിക്കുകയുമാണ് രണ്ടാമത്തേത്. ഈ പ്രപഞ്ചവ്യവസ്ഥയെ അതായത് അണു മുതല്‍ ബ്രഹ്മാണ്ഡം വരെ സര്‍വത്തെയും ക്രമീകരിച്ചു നിലനിര്‍ത്തുന്ന താളക്രമത്തെ ശാസ്ത്രങ്ങളിലൂടെ അറിയുന്നതിനായിക്കൊണ്ട് നിത്യവും പഠിക്കുക എന്നതാണ് മൂന്നാമത്തേത്.
ഈ മൂന്നും വേണ്ടതുപോലെ പഠിക്കപ്പെടുമ്പോള്‍ ധര്‍മം പുലരും. എറണാകുളം ടിഡിഎം ഹാളില്‍ ഉപനിഷദ് വിചാരയജ്ഞത്തില്‍ ഒരു മനുഷ്യന് ലൗകികജീവിതത്തില്‍ അറിയേണ്ടുന്ന സകലമൂല്യങ്ങളെയും എണ്ണിയെണ്ണി ഉപദേശിക്കുന്ന, തൈത്തിരിയോപനിഷത്തിലെ ധര്മോപദേശത്തെ അഞ്ചാംദിവസം വ്യാഖ്യാനിക്കുകയായിരുന്നു സ്വാമി ചിദാനന്ദപുരി.
ധര്‍മാചരണത്തില്‍ ഏറ്റവും പ്രധാന പങ്ക് ഗൃഹസ്ഥാശ്രമിയുടെ ആചരണങ്ങള്‍ ആണ്. അവയെ ശ്രദ്ധയോടെ പരിപാലിക്കണം.
സന്താനം സമ്പത്താണെന്നറിഞ്ഞ് ഉചിതമായ രീതിയില്‍ സന്താനോല്പാദനം നടത്തുകയും അങ്ങനെയുള്ള സന്താനങ്ങളെ മാതൃകാപരമായി വളര്‍ത്തുകയുമാണ് ഗൃഹസ്ഥന്റെ ഒന്നാമത്തെ കര്‍ത്തവ്യം. സത്യധര്‍മങ്ങളില്‍നിന്ന് വ്യതിചലിക്കാതെ വസിച്ചുകൊണ്ട് കുടുംബത്തെ ഐശ്വര്യായി നിലനിര്‍ത്തണം. കഠിനാധ്വാനം ചെയ്ത് ധനം സമ്പാദിക്കണം. കുശലതയോടെ കുടുംബത്തോടെ കരുത്തോടെ പരിപാലിക്കണം. എന്തെങ്കിലും പ്രതിസന്ധികള്‍ കാണുമ്പോള്‍ പകച്ചുപോകുന്നവരാവരുത് നാം.
ധീരരാവണം. അങ്ങനെ കുടുംബങ്ങളെ പുലര്ത്തികഴിയവേ ദിവസം പഞ്ചമഹായജ്ഞങ്ങളെ ചെയ്യണം. ധനം സമ്പാദിക്കുന്ന ഉത്സാഹത്തോടെ തന്നെ ദാനവും ചെയ്യണം. ജീവിതത്തില്‍ വന്നുചേരുന്ന പ്രതിസന്ധി ഘട്ടങ്ങളിലൊക്കെയും വിദ്വാന്മാരില് നിന്നും ഉപദേശം ഗ്രഹിച്ച് അവയെ അതിക്രമിക്കാന്‍ ശ്രമിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: