റാഞ്ചി: കഴിഞ്ഞ പത്തുവര്‍ഷത്തിനിടെ 10,500 ശാഖകള്‍ പുതിയതായി തുടങ്ങിയതായി ആര്‍എസ്എസ് സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷി അറിയിച്ചു. റാഞ്ചിയില്‍ സമാപിച്ച അഖില ഭാരതീയ കാര്യകാരി മണ്ഡലിനുശേഷം മാധ്യമപ്രവര്‍ത്തകരോടു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇതോടെ നിലവില്‍ ശാഖകളുടെ എണ്ണം 50,400 ആയി. ഇതില്‍ 91 ശതമാനം ശാഖകളില്‍ പങ്കെടുക്കുന്നത് 40 വയസില്‍ താഴെയുള്ളവരാണ്. ഒമ്പതുശതമാനം പേര് 40 വയസിനു മുകളിലുള്ളവരും. ഇങ്ങനെ നോക്കുമ്പോള്‍ സംഘത്തിന്റെ ശക്തി കൂടുതല്‍ യുവാക്കള്‍ ഉള്‍പ്പെട്ടതാകുന്നു.
സംഘം നഗരകേന്ദ്രിതസംഘടനയാണെന്ന ചിലരുടെ പറച്ചില് ശരിയല്ലെന്നും സര്‍കാര്യവാഹ് പറഞ്ഞു. 60 ശതമാനം ശാഖകള്‍ ഗ്രാമീണ മേഖലയിലാണ്. 40 ശതമാനം നഗരങ്ങളിലും. ഇപ്പോള്‍ രാജ്യത്തെ 90 ശതമാനം താലൂക്കുകളിലും ശാഖാപ്രവര്‍ത്തനം എത്തി. 53,000 മണ്ഡലങ്ങളില്‍ (10-12 ഗ്രാമങ്ങള്‍ ചേര്‍ന്നതാണ് ഒരു മണ്ഡലം) 50 ശതമാനത്തിലും സംഘപ്രവര്‍ത്തനമുണ്ട്.
യുവാക്കള്‍ വന്‍തോതില്‍ സൈബര്‍ ശാഖാ പ്രവര്‍ത്തനത്തില്‍ പങ്കാളികളാകുന്നു. കഴിഞ്ഞ നാലുവര്‍ഷമായി ഈ വിഭാഗത്തില്‍ പെട്ടവരുടെ എണ്ണം കൂടുന്നു. 2012-ല്‍ പ്രതിമാനം 1000 പേര് സംഘ പ്രവര്‍ത്തനങ്ങളില്‍ ഇങ്ങനെ ചേര്‍ന്നിരുന്നത് 2015-ല്‍ 8000 ആയി വര്‍ദ്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: