തിരുവനന്തപുരം: ഭാരതത്തിലെ വൈവിദ്ധ്യമാര്‍ന്ന ഭക്ഷണ പാരമ്പര്യവും ദേശീയ ഭക്ഷണങ്ങളുടെ രുചിയും ഗുണവും വിളംബരം ചെയ്യുന്നു അന്നം മഹോത്സവം ഡിസംബര്‍ 10 മുതല്‍ 14 വരെ കൊച്ചിയില്‍ നടക്കുമെന്ന് അന്നം മൂവ്മെന്റ് അദ്ധ്യക്ഷയും എഴുത്തുകാരിയുമായ ഡോ.വന്ദനാശിവ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഇത്തരം ഫെസ്റ്റിവലുകള്‍ നടത്തുന്നതിലൂടെ ജനങ്ങളെ ബോധവത്കരിക്കാനാകും.
ആയുര്‍വേദം ഭാരതത്തിനു ലഭിച്ച വരദാനമാണ്. ഇതിന്റെ പ്രാധാന്യം യുവാക്കളില്‍ എത്തിക്കണം. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തിന് ആയുര്‍വേദം പ്രയോജനപ്പെടുത്തണം. 75 ശതമാനം രോഗങ്ങള്‍ക്കും കാരണം ഇന്നത്തെ ഭക്ഷണരീതിയാണ്. ഭൂരിഭാഗം ഫുഡ് ഫെസ്റ്റിവലുകളും ജങ്ക് ഫുഡുകളെ പ്രോത്സാഹിപ്പിക്കാനാണ് സംഘടിപ്പിക്കുന്നതെന്നും അവര്‍ പറഞ്ഞു.
അന്നം ഫെസ്റ്റിനോടനുബന്ധിച്ച് 250ല്‍പരം പ്രദര്‍ശന വേദികള്‍ ഉള്‍പ്പെട്ട മെഗാ എക്സിബിഷന്, ദേശീയ സെമിനാറുകള്‍, കലാസാംസ്കാരിക പ്രദര്‍ശനങ്ങള്‍, ശില്പശാലകള്, പരിശീലനക്കളരികള്‍, മത്സരങ്ങള്‍ എന്നിവയുമുണ്ടാകും. സന്നദ്ധ സംഘടനയായ സെന്റര്‍ ഫോര്‍ ഇന്നവേഷന്‍ ഇന്‍ സയസ് ആന്‍ഡ് സോഷ്യല്‍ ആക്ഷന്‍ മുഖ്യ സംഘാടകരാണ്.
കൃഷി-ഭക്ഷ്യസിവില്‍ സപ്ളൈസ് മന്ത്രാലയങ്ങളുടെയും മറ്റ് സ്വകാര്യ സംഘടനകളുടെയും സന്നദ്ധ പ്രസ്ഥാനങ്ങളുടെയും സഹകരണത്തോടെയാണ് മേള സംഘടിപ്പിക്കുന്നത്. തദ്ദേശീയമായ ഭക്ഷണവിഭവങ്ങളുടെ രുചിയും ഗുണവും അനാവരണം ചെയ്യുകയെന്നതാണ് ഈ മേളയുടെ പ്രധാന സവിശേഷത. അഗോളവത്കരണത്തിന്റെ കുത്തൊഴുക്കില്‍ രാജ്യത്തെ പരമ്പരാഗത ഭക്ഷണങ്ങളുടെ പ്രാധാന്യം കൈമോശം വരാതിരിക്കാന്‍ ഇത്തരം ഫെസ്റ്റുകള്‍ ഉപകരിക്കും.
ഫെസ്റ്റിനു മുന്നോടിയായി സ്കൂള്‍-കോളേജ് വിദ്യാര്‍ത്ഥികളില്‍ ഭക്ഷണ സംസ്കാരം വളര്‍ത്തുന്നതിനായി നെഹ്റു യുവകേന്ദ്ര, സംസ്ഥാന യുവജനക്ഷേമബോര്‍ഡ് എന്നിവയുടെ സഹകരണത്തോടെ സംസ്ഥാനതല പ്രചാരണം കേളികൊട്ടായി നടത്തും. ബോധവത്കരണത്തിന്റെ ഭാഗമായി യുവാക്കളെ അണിനിരത്തി സംസ്ഥാന തലത്തില്‍ ആഹാരസേന രൂപീകരിക്കും.
വാര്‍ത്താ സമ്മേളനത്തില്‍ നാളികേര വികസന ബോര്‍ഡ് ചെയര്മാന് ടി.കെ. ജോസ്, ഡോ. ജി.ജി. ഗംഗാധരന്, വര്‍ക്കിംഗ് ചെയര്മാന് എല്‍. രാധാകൃഷ്ണന്, സെക്രട്ടറി ജനറല്‍ കെ.ജി. വേണുഗോപാല്‍, ചീഫ്്് കോ ഓര്‍ഡിനേറ്റര്‍ ഡോ. സുരേഷ് കുമാര്‍ എന്നിവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: