ആലപ്പുഴ: പരസ്യപ്രചരണത്തിന്റെ കൊട്ടിക്കലാശംനാളെ, കനത്ത മഴയിലും പ്രചരണചൂട് ഉയര്‍ന്നു. സ്ഥാനാര്‍ത്ഥികളുടെ സ്വീകരണ പരിപാടികളും വാഹനങ്ങളിലെ അനൗണ്‍സ്മെന്റും തലങ്ങും വിലങ്ങും നടത്തുന്നു. വീടുകള്‍ കയറിയിറങ്ങി സ്ഥാനാര്‍ത്ഥികളും സംഘവും വോട്ടുറപ്പിക്കാനുള്ള പരിശ്രമത്തിലാണ്.
നാടെങ്ങും പ്രചരണ കോലാഹലങ്ങളില്‍ മുങ്ങിക്കഴിഞ്ഞു. ബിജെപിയും സമത്വമുന്നണിയും ഇടതുവലതു മുന്നണികളെ അമ്പരിപ്പിക്കുന്ന പ്രചരണ പരിപാടികളാണ് ഇത്തവണ നടത്തിയത്.
ഇടതിന്റെയും, വലതിന്റെയും കോട്ടകളെന്ന് പ്രചരിപ്പിച്ചിരുന്ന പ്രദേശങ്ങളില്‍ പോലും വിള്ളലുണ്ടാക്കാന്‍ ബിജെപിക്ക് കഴിഞ്ഞു. തെരഞ്ഞെടുപ്പ് പ്രചരണ കാലയളവില്‍ പോലും സിപിഎമ്മില്‍ നിന്നും കോണ്‍ഗ്രസില്‍ നിന്നും അണികള്‍ ബിജെപിയിലേക്ക് ഒഴുകുന്നത് ഇത് വ്യക്തമാക്കുന്നു. ഇരുമുന്നണികളും തങ്ങളുടെ പ്രധാന ശത്രുവായി ബിജെപിയെ പ്രഖ്യാപിച്ചു കഴിഞ്ഞു.
ഈ സാഹചര്യത്തില്‍ ബിജെപി മുന്നേറ്റം തടയാന്‍ ജാതിമത വികാരം ആളിക്കത്തിക്കുന്ന പ്രവര്‍ത്തനങ്ങളാണ് ഇടതുവലതു മുന്നണികള്‍ നടത്തുന്നത്. പലപ്രദേശങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ ജാതി പറഞ്ഞുതന്നെ മുന്നണികള്‍ വോട്ട് അഭ്യര്‍ത്ഥിക്കുന്നു. ബിജെപി ജയിക്കുമെന്ന് ഉറപ്പായ പ്രദേശങ്ങളില്‍ മതന്യൂനപക്ഷ വികാരം ആളിക്കത്തിക്കുന്ന പ്രചരണങ്ങളാണ് ഇവര്‍ നടത്തുന്നത്. ഇതിനായി കുപ്രചരണങ്ങള്‍ അഴിച്ചുവിടുകയാണ്.
അടിസ്ഥാന രഹിതങ്ങളായ വിവരങ്ങള്‍ ഉള്‍ക്കൊള്ളിച്ചുള്ള ലഘുലേഖകകള്‍ പ്രചരിപ്പിച്ച് മതന്യൂനപക്ഷങ്ങളില്‍ ഭീതി വളര്‍ത്തുകയാണ് ലക്ഷ്യം. കോണ്‍ഗ്രസും സിപിഎമ്മും ഇക്കാര്യത്തില്‍ മത്സരിക്കുകയാണ്. ചില ജാതി മതശക്തികള്‍ പരസ്യമായി തന്നെ ഇത്തരം വര്‍ഗീയ പ്രചരണങ്ങള്‍ക്ക് ഒത്താശ ചെയ്യുന്നു. നാട്ടിലെ വികസന പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നത് ബിജെപി മാത്രമാണെന്നതാണ് വസ്തുത.
പ്രതികരിക്കാൻ ഇവിടെ എഴുതുക: