ആലപ്പുഴ: യുവവോട്ടര്‍മാരും സ്ത്രീകളും ഭരണമാറ്റം ആഗ്രഹിക്കുന്നവര്‍. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് ഫിനിഷിങ് പോയിന്റില്‍ എത്തി നില്‍ക്കേ കേരളത്തിന്റെ ഭാവി ഇനിയും എങ്ങനെ എന്നുള്ള ചോദ്യത്തിന് യുവതലമുറയ്ക്ക് ഒറ്റ ഉത്തരമേയുള്ളൂ, ഇടതും വലതുമല്ലാത്ത ഒരു മുന്നണി. വികസനം വാക്കിലൊതുക്കാതെ പ്രവര്‍ത്തിയില്‍ കൊണ്ടുവരുന്ന ഒരു ഭരണ സംവിധാനം.
ഇടതു വലതു മുന്നണികള്‍ മാറി മാറി ഭരിച്ച് തരിശാക്കിയ സംസ്ഥാനത്തെ ഒരു പുനര്ജ്ജനിയിലൂടെ വികസനത്തിലെത്തിക്കാന്‍ കഴിവുള്ള ഒരു നേതൃത്വം ഇങ്ങനെ പോകുന്നു. യുവ വോട്ടര്‍മാരുടെ അഭിപ്രായങ്ങളും നിലപാടുകളും:-
കൈചുരുട്ടി ആകാശത്തേക്ക് സിന്ദാബാദ് വിളിക്കാനും തല്ലുകൊള്ളാനും സുഹൃത്തുക്കളെ വെറുപ്പിക്കാനും ഇനിയും തങ്ങളില്ല. മാറിമാറി ഭരിച്ച ഭരണകര്‍ത്താക്കളോട് യുവാക്കളും പുതിയ വോട്ടര്‍മാരും തൃപ്തരല്ല. ഇതിന് ഇവര്‍ പറയുന്ന കാരണം പുതിയ കേന്ദ്രസര്‍ക്കാര്‍ നടപ്പിലാക്കുന്ന വിവിധ തൊഴില്‍ സംരംഭങ്ങളും പദ്ധതികളും രാഷ്ട്രീയ വിരോധത്തിന്റെ പേരില്‍ സംസ്ഥാന ഭരണക്കാര്‍ തങ്ങള്‍ക്ക് നിഷേധിക്കുന്നു. ഇത് ഒരാളുടെ അഭിപ്രായമല്ല. നിരവധി യുവാക്കളുടെയും വിദ്യാര്‍ത്ഥികളുടെയും ഉള്ളില്‍നിന്നുയരുന്ന അഭിപ്രായങ്ങളാണ്.
കൂടാതെ വിദ്യാലയങ്ങളില്‍ നടത്തുന്ന ബീഫ് ഫെസ്റ്റുപോലുള്ള പരിപാടികളോടും ബഹുഭൂരിപക്ഷം വിദ്യാര്‍ത്ഥികള്‍ക്കും എതിര്‍പ്പാണ്. രാഷ്ട്രീയ പാര്‍ട്ടികളോട് സഹകരിക്കുന്ന ഒരു വിഭാഗം മാത്രമാണ് ഇത്തരം ഫെസ്റ്റുകള്‍ക്ക് കൂട്ടുനില്‍ക്കുന്നത്. ഇത്തരം പ്രവര്‍ത്തികള്‍ക്കെല്ലാം ഈ തെരഞ്ഞെടുപ്പില്‍ പ്രതിഫലനം ഉണ്ടാകുമെന്നും ഇവര്‍ പറയുന്നു.
സ്ത്രീ വോട്ടര്‍മാര്‍ക്കിടയിലും ഭരണമാറ്റവും അതിലൂടെ മൂന്നാം മുന്നണിയുടെ ആവശ്യകതയും ആഗ്രഹിക്കുന്നവരാണ്. അതുകൊണ്ടുതന്നെ ഈ തെരഞ്ഞെടുപ്പ് മാറി മാറി ഭരിച്ച ഇടതു വലതു കക്ഷികള്‍ക്കുള്ള ഒരു മുന്നറിയിപ്പാണ്. യുവാക്കളുടെയും സ്ത്രീകളുടെയും ഈ മനംമാറ്റത്തില്‍ ഇരു മുന്നണികള്‍ക്കിടയില്‍ കടുത്ത ആശങ്കയാണ് നിലനില്‍ക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: