ഹരിപ്പാട്: മണ്ണാറശാല ക്ഷേത്രവും കാവും ഇന്ന് പുണര്‍തം സന്ധ്യയില്‍ ജ്വലിച്ച് നില്ക്കും. നെയ്വിളക്കിന്റെ ശോഭയില്‍ മണ്ണാറശാല ഉത്സവം തിങ്കളാഴ്ച തുടങ്ങുകയാണ്. വിളക്ക് തെളിക്കാന്‍ ഭക്തജനങ്ങള്‍ കുടുംബസമേതം മണ്ണാറശാലയിലേക്ക് ഒഴുകിയെത്തും.
വൈകിട്ട് അഞ്ചിന് ക്ഷേത്രനട തുറന്ന് പൂജകഴിഞ്ഞാല്‍ ഇല്ലത്തെ കാരണവര്‍ നാഗരാജ ശ്രീകോവിലില്‍ നിന്ന് ദീപം കുത്തുവിളക്കിലേക്ക് പകരും. തുടര്‍ന്ന് പ്രകാശം പുറത്തേയ്ക്ക് ഒഴുകുകയായി. ലക്ഷംദീപങ്ങള്‍ ഒരുമിച്ച് മിഴി തുറക്കുന്നു. കാവിലെ മണ്പാതയ്ക്കിരുവശം പതിനായിരക്കണക്കിന് വിളക്കുകള്‍ ഒന്നിച്ച് തെളിയും. കാവിന് പുറത്ത് ക്ഷേത്രമതില്‍ക്കെട്ടിനുള്ളില്‍ ദീപങ്ങളുടെ കാഴ്ച മാത്രം.
ക്ഷേത്രത്തിന് തെക്ക്കിഴക്ക് ഭാഗത്തായി വൈദ്യുത അലങ്കാരഗോപുരവും സന്ധ്യയാകുമ്പോള്‍ പ്രകാശിച്ചു തുടങ്ങും. ശ്രീനാഗരാജ പുരസ്ക്കാരം കലാമണ്ഡലം ക്ഷേമാവതിക്ക് നല്കുന്ന ചടങ്ങാണ് പിന്നീട് നടക്കുന്നത്. തുടര്‍ന്ന് ഡോ. ജാനകി രംഗരാജന്റെ നടനാഞ്ജലി വേദിയില്‍ തുടങ്ങും. നന്ദിനി ശര്‍മ്മയാണ് പിന്നണിയില്‍ പാടുന്നത്. നെല്ലായി ബാലാജി മൃദംഗവും, എസ്. വിജയരാഘവന് വയലിനും, കൗശിക് ചമ്പകേശന് നട്ടുപാങ്കവും വായിക്കും
പ്രതികരിക്കാൻ ഇവിടെ എഴുതുക: