സിംഗപ്പൂര്‍: വനിതാ ഡബിള്‍സ് ടെന്നീസില്‍ ചരിത്ര നേട്ടത്തിലേക്കാണ് ഇന്ത്യയുടെ സാനിയ മിര്‍സയും സ്വിറ്റ്സര്‍ലന്‍ഡിന്റെ മാര്‍ട്ടിന ഹിംഗിസും നടന്നുകയറിയത്. ഡബ്ല്യുടിഎ ഫൈനല്‍സ് കിരീടം സ്വന്തമാക്കിയതോടെ ഈ വര്‍ഷം രണ്ട് ഗ്രാന്‍ഡ്സ്ലാം ഉള്‍പ്പെടെ ഒമ്പത് കിരീടങ്ങള്‍ നേടി സാനിയ-ഹിംഗിസ് സഖ്യം. ഒരു ടൂര്‍ണമെന്റില്‍ മാത്രമേ കിരീടമില്ലാതെ മടങ്ങിയുള്ളു.
അതും ഫൈനലില്‍ തോറ്റ്. വനിതാ ഡബിള്‍സ് ലോക റാങ്കിങ്ങില്‍ ഒന്നാമതാണ് ഈ കൂട്ടുകെട്ട്. അടുത്ത സീസണിലും സഖ്യം തുടരുമെന്ന് സിംഗപ്പൂരിലെ വിജയാഘോഷത്തിനു ശേഷം സാനിയ വ്യക്തമാക്കി. റിട്ടയര്‍ ചെയ്ത ശേഷം തിരിച്ചെത്തി രണ്ട് ഗ്രാന്‍ഡ്സ്ലാം നേടിയതിലെ ആഹ്ലാദമാണ് ഹിംഗിസ് പങ്കുവച്ചത്. കരിയറിലെ 50ാം ഡബ്ല്യുടിഎ കിരീടമാണ് ഹിംഗിസിന്റേത്.
സിംഗപ്പൂരില്‍ സ്പെയ്ന്റെ ഗബ്രീന്‍ മുഗുരസ-കാര്‍ല സുവാരസ് നവാരോ സഖ്യത്തെ തുടര്‍ച്ചയായ സെറ്റില്‍ (6-0,6-3) കീഴടക്കിയാണ് സാനിയ-ഹിംഗിസ് കിരീടത്തിലേക്കു കുതിച്ചത്. വിംബ്ള്‍ഡണ്‍, യുഎസ് ഓപ്പണ്‍ ഗ്രാന്‍ഡ്സ്ലാം കിരീടങ്ങള്‍ക്കു പുറമെ ഇന്ത്യന്‍ വെല്‍സ്, മയാമി, ചാള്‍സ്റ്റണ്‍, വുഹാന്‍ ഓപ്പണ്‍, ചൈന ഓപ്പണ്‍, ഗുവാങ്ഷു ഇന്റര്‍നാഷണല്‍ ഓപ്പണ്‍ തുടങ്ങിയവയാണ് ഈ വര്‍ഷത്തെ മറ്റു കിരീട നേട്ടങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: