കൊച്ചി: ശാശ്വതീകാനന്ദസ്വാമികളുടെ മരണം പുനരന്വേഷണത്തിന് ഉത്തരവിട്ടത് ബാര്‍ കോഴക്കേസ് മറച്ചുവെച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണെന്ന് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി. രമേശ് പറഞ്ഞു. ബാര്‍ കോഴക്കേസിലെ വിജിലന്‍സ് കോടതിവിധിയോടെ ഇരുമുന്നണികളുടെ ഒത്തുകളി പൊളിഞ്ഞു.
ബാര്‍ കോഴക്കേസില്‍ ബിജെപി ശക്തമായ പ്രക്ഷോഭമാണ് നടത്തിയത്. എന്നാല്‍ സിപിഎം പ്രക്ഷോഭങ്ങളില്‍നിന്ന് പിന്മാറി മാണിയെ സഹായിക്കുന്ന നിലപാടാണ് സ്വീകരിച്ചത്. ഈ തെരഞ്ഞെടുപ്പില്‍ വികസനവും അഴിമതിയും ചര്‍ച്ച ചെയ്യപ്പെടാതിരിക്കാന്‍ ഭരണ-പ്രതിപക്ഷങ്ങള്‍ ബോധപൂര്‍വമായ ശ്രമമാണ് നടത്തുന്നത്. ഇരുമുന്നണിയും ബിജെപിയും തമ്മിലാണ് മത്സരം നടക്കുന്നത്. ഈ തെരഞ്ഞെടുപ്പ് ഗുണകരമായ മാറ്റത്തിന് വഴിതുറക്കും. ഇരുമുന്നണികളെയും പരീക്ഷിച്ചു നിരാശരായ ജനങ്ങള്‍ ബിജെപിയിലാണ് പ്രതീക്ഷയര്‍പ്പിച്ചിട്ടുള്ളത്. ബീഫിന്റെ പേരില്‍ കേരളത്തില്‍ നടക്കുന്നത് ശുദ്ധ തട്ടിപ്പാണ്. എല്ലാവര്ക്കും ഇഷ്ടമുള്ള ഭക്ഷണം കഴിക്കാന്‍ സ്വാതന്ത്ര്യമുണ്ട്. വിഭാഗീയത സൃഷ്ടിച്ച് ന്യൂനപക്ഷവോട്ടുകള്‍ നേടാനുള്ള തരംതാണ രാഷ്ട്രീയക്കളിയാണ് സിപിഎം നടത്തുന്നത്. ഇത് തിരിച്ചറിയാനുള്ള കഴിവ് സാക്ഷരകേരളത്തിലെ വോട്ടര്‍മാര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബിജെപി തെരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം ഇടപ്പള്ളി ദേവന്‍കുളങ്ങരയില്‍ നടന്ന യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു എം.ടി. രമേശ്. ഏരിയാ പ്രസിഡന്റ് വിനോദ് നന്ദനം അധ്യക്ഷത വഹിച്ചു.
ജില്ലാ ജനറല്‍ സെക്രട്ടറി എന്‍.പി. ശങ്കരന്‍കുട്ടി, ജില്ലാ വൈസ് പ്രസിഡന്റ് എന്‍. സജികുമാര്‍, സെക്രട്ടറി സഹജ ഹരിദാസ്, എറണാകുളം നിയോജകമണ്ഡലം പ്രസിഡന്റും 37-ാം ഡിവിഷന് ബിജെപി സ്ഥാനാര്‍ത്ഥിയുമായ കെ.എസ്.സുരേഷ്കുമാര്‍, ജില്ലാ സെക്രട്ടറിയും 35-ാം ഡിവിഷന് ബിജെപി സ്ഥാനാര്‍ത്ഥിയുമായ ഷാലി വിനയന്, 38-ാം ഡിവിഷന് ബിജെപി സ്ഥാനാര്‍ത്ഥി ഡോ.കെ. രാജീവന്, ഏരിയാ ജനറല്‍ സെക്രട്ടറി സി. നന്ദകുമാര്‍, ജോയിന്റ് കണ്‍വീനര്‍ അഡ്വ. വിവേകാനന്ദന് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: