പാട്ന: ബീഹാര്‍ നിയമസഭാ തെരഞ്ഞെടുപ്പിലെ നാലാംഘട്ട പോളിങ് 59 ശതമാനം. കൂടുതല്‍ കൃത്യമായ കണക്കില്‍ 60 ശതമാനം എത്തുമെന്നു കരുതുന്നതായി തെരഞ്ഞെടുപ്പു കമ്മീഷന് അധികൃര്‍ പറയുന്നു. കഴിഞ്ഞ മൂന്നുതവണകളെ അപേക്ഷിച്ച് ഇന്നലെ നടന്ന വോട്ടിങ്ങിലെ വര്‍ദ്ധിച്ച ജനസാന്നിദ്ധ്യം അപ്രതീക്ഷിതമായിരുന്നു.
ഉച്ചക്ക് ഒരുമണിയോടെ 42.94 ശതമാനമായി പോൡങ്. മൂന്നു മണിക്ക് 53 ശതമാനവും. അവസാന സമയം പലയിടത്തും ബൂത്തുകളില്‍ വന്‍ തിരക്കായിരുന്നു. സ്ത്രീകള്‍ വോട്ടുചെയ്യാന്‍ കൂട്ടത്തോടെ ഇറങ്ങി. പോളിങ് ശതമാനം ഇത്രയും ഉയര്‍ന്നത് സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പു ഫലം ആവര്‍ത്തിക്കാന്‍ അവസരമാകുമെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു.
അതേസമയം, അവസാനവട്ട പോളിങ്ങിനുള്ള പ്രചാരണം ശക്തമായി നടക്കുകയാണ്. ബീഹാറിന്റെ സമഗ്രവികാസം തന്റെ സ്വപ്നപദ്ധതിയാണെന്ന് വിശദീകരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്ഥാനത്തിന്റെ ഇന്നത്തെ ദുഃസ്ഥിതി വിവരിക്കുന്ന യോഗങ്ങളില്‍ നിതീഷിന് മൂര്‍ദ്ദാബാദ് വിളികള്‍ മുഴങ്ങുകയാണ്. പ്രധാനമന്ത്രിയെന്ന നിലയില്‍ രാജ്യത്തെ വൈദ്യുതിയില്ലാത്ത ഗ്രാമങ്ങളുടെ കണക്കെടുത്തപ്പോള്‍ 4000 ഗ്രാമങ്ങള്‍ ബീഹാറിലേതാണെന്ന് കണ്ട് അത്ഭുതപ്പെട്ടെന്ന് മോദി പറഞ്ഞു. മുസ്ലിം-ഹിന്ദു വിഭജനം മറന്ന് രാജ്യത്തെ ദാരദ്ര്യത്തിനെതിരെ ഒന്നിച്ചുപോരാടാമെന്ന് മോദി ആഹ്വാനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: