കണ്ണൂര്‍/ തൊടുപുഴ: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിനിടെ ചിലയിടങ്ങളില്‍ സംഘര്‍ഷം.കണ്ണൂര്‍ പരിയാരം പഞ്ചായത്തില്‍ സംഘര്‍ഷത്തെ തുടര്‍ന്ന് പോളിംഗ് കുറച്ചു നേരത്തേക്ക് നിര്‍ത്തി വെച്ചു കണ്ണൂര്‍ പരിയാരത്ത് വെബ്കാസ്റ്റിംഗ് ഉപകരണങ്ങള്‍ തകര്‍ത്തതിനാല്‍ രണ്ട് ബൂത്തുകളില്‍ പോളിംഗ് നിര്‍ത്തിവെച്ചു.പരിയാരത്തെ അഞ്ച്, ആറ് വാര്‍ഡുകളിലാണ് പോളിങ് നിര്‍ത്തിവെച്ചത്. തലോറയിലും എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ വെബ്കാസ്റ്റിങ് യന്ത്രത്തിന്റെ കേബിള്‍ മുറിച്ചുമാറ്റി.
പരിയാരത്തെ കാഞ്ഞിരങ്ങാട് എല്‍പി സ്കൂളിലെ ബൂത്തില്‍ വനിതാ സ്ഥാനാര്‍ത്ഥിക്ക് നേരെ കയ്യേറ്റ ശ്രമമുണ്ടായതായും റിപ്പോര്‍ട്ടുണ്ട്. യുഡിഎഫ് സ്ഥാനാര്‍ത്ഥി രേഷ്മയ്ക്ക് നേരെയാണ് കയ്യേറ്റ ശ്രമമുണ്ടായത്. എന്നാല്‍ ഇവിടെ പോളിങ് തടസ്സപ്പെട്ടിട്ടില്ലെന്നാണ് വിവരം.
കൊല്ലം ജില്ലയിലെ ഉമ്മന്നൂരില്‍ പഞ്ചായത്തിലെ പോളിങ് ബൂത്തില്‍ നിന്നും സംഘര്‍ഷം റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. ക്യൂ പാലിക്കാത്തതിനെ തുടര്‍ന്ന് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ സംഘര്‍ഷമുണ്ടാവുകയായിരുന്നു. കൊട്ടാരക്കര തലച്ചിറയില്‍ വൃദ്ധമാതാവ് വോട്ടു ചെയ്യുന്നതിനെ ചൊല്ലി മക്കള്‍ തമ്മില്‍ തര്‍ക്കം. ഇരുമക്കളും വെവ്വേറെ പാര്‍ട്ടി പ്രവര്‍ത്തകരാണ്. പോളിങ് ബൂത്തിന് സമീപത്താണ് തര്‍ക്കം നടന്നത്. പിന്നീട് പ്രിസൈഡിങ് ഓഫീസര്‍ ഇടപെട്ട് പ്രശ്നം പരിഹരിച്ചു.
തിരുവനന്തപുരത്ത് ഭീമാപള്ളിയില്‍ ബൂത്തിന് പുറത്ത് മുസ്ലിം ലീഗ് പ്രവര്‍ത്തകര്‍ വോട്ടഭ്യര്‍ത്ഥിച്ചെന്ന പരാതിയില്‍ തിരഞ്ഞെടുപ്പ് കമ്മിഷന് അന്വേഷണം പ്രഖ്യാപിച്ചു.
ഇടുക്കി രാജക്കാട് പഞ്ചായത്തിലെ രണ്ട് വാര്‍ഡുകളില്‍ പോളിംഗ് തടസ്സപ്പെട്ടു. പഴയവിടുതി ഗവണ്മെന്റ് സ്കൂളിലെ എട്ടാം വാര്‍ഡിലെ ബൂത്തിലാണ് പോളിംഗ് ഇതുവരെ ആരംഭിക്കാത്തത്. കണ്ണൂര്‍ കാഞ്ഞിരക്കോട് യുഡിഎഫ് സ്ഥാനാര്‍ത്ഥിയെ അടിച്ചോടിച്ചതായി ആരോപണമുയര്‍ന്നു.
കാസര്‍ഗോട് വോട്ട് ചെയ്യാനെത്തിയയാള്‍ കുഴഞ്ഞിവീണ് മരിച്ചു. കാസര്‍ഗോഡ് ഉളിയതടുക്കയില്‍ പോളിംഗ് സ്റ്റേഷനില്‍ വോട്ട് രേഖപ്പെടുത്താനെത്തിയ റിട്ടേഡ് വില്ലേജ് ഓഫീസര്‍ പത്മനാഭനാണ് കുഴഞ്ഞുവീണ് മരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: