കൊട്ടാരക്കര: ബിജെപിയുടെ മുന്നേറ്റത്തില്‍ പകച്ച് മുന്നണികള്‍ അനസാനത്തെ അടവും പയറ്റുമ്പോള്‍ ബിജെപി മൈലത്ത് ഭരണം ഏതാണ്ട് ഉറപ്പിച്ചുകഴിഞ്ഞു. മിഷന് പന്ത്രണ്ടുമായി മുന്നിട്ട് നിന്ന ബിജെപി എതിരാളികളെ എല്ലാരംഗത്തും നിഷ്പ്രഭരാക്കിയാണ് മുന്നേറ്റം നടത്തുന്നത്.
നിശബ്ദ പ്രചരണത്തിന്റെ ദിനമായ ഇന്നലെയും അമ്പൊടുങ്ങാത്ത ആവനാഴിയിലെ അസ്ത്രങ്ങളുമായി ബിജെപി പ്രചരണരംഗത്ത് വ്യത്യസ്ത പുലര്‍ത്തി വോട്ടര്‍മാരുടെ മനം കവര്‍ന്നു. ഗൃഹസമ്പര്‍ക്കത്തിലൂടെ വോട്ട് ഉറപ്പിക്കാന്‍ പുതുമയാര്‍ന്ന തന്ത്രങ്ങളാണ് എല്ലായിടത്തും പാര്‍ട്ടി ആവിഷ്കരിച്ചത്. എല്ലാ പഞ്ചായത്തിലും ഇത്തവണ ഭരണരംഗത്ത് നിര്‍ണ്ണായക ശക്തിയായി പാര്‍ട്ടി മാറുമെന്നാണ് രഹസ്യാന്വേഷണ വിഭാഗത്തിന്റെയും റിപ്പോര്‍ട്ടുകള്‍. മണ്ഡലത്തിലെ ഏഴ് പഞ്ചായത്തുകളിലും കൊട്ടാരക്കര നഗരസഭയിലും പാര്‍ട്ടി നിര്‍ണായക സീറ്റുകള്‍ നേടും. നഗരസഭയിലെ ആറ് വാര്‍ഡകളില്‍ ബിജെപി വന്‍മുന്നേറ്റമാണ് കാഴ്ചവയ്ക്കുന്നത്.
കുളക്കടയില്‍ വ്യക്തമായ പദ്ധതികളുമായി തെരഞ്ഞെടുപ്പിനെ നേരിട്ട് ബിജെപിക്ക് പല വാര്‍ഡുകളിലും അട്ടിമറി സൃഷ്ടിക്കാന്‍ കഴിയുമെന്നാണ് അറിയുന്നത്. മാറ്റത്തിനായി ആഗ്രഹിക്കുന്ന വോട്ടര്‍മാര്‍ ഇത്തവണ ബിജെപിക്ക് അനുകൂലമായി ചിന്തിക്കുന്നതിന്റെ ശുഭസൂചനകളാണ് എവിടെയും കാണാനാകുന്നത്. പല വാര്‍ഡുകളിലും മുന്നണികളുടെ പ്രധാന എതിരാളി ബിജെപിയാണ്. നാല് വാര്‍ഡുകളില്‍ താമര വിരിയുമെന്നാണ് ഇതുവരെയുള്ള റിപ്പോര്‍ട്ടുകള്‍ നല്കുന്ന സൂചന.
നെടുവത്തൂരില്‍ സിറ്റിംഗ് സീറ്റ് ഉള്‍പ്പടെ അഞ്ച് സീറ്റുകള്‍ നേടുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. എന്നാല്‍ ബിജെപി നേതാക്കള്‍ പറയുന്നത് ഇതിലുമധികം സീറ്റുകള്‍ നേടി നെടുവത്തൂരിലെ നിര്‍ണായക ശക്തിയായി മാറുമെന്നാണ്. നെടുവത്തൂരിലെ വികസനമില്ലായ്മയും കുടിവെള്ളക്ഷാമവും എല്ലാം പ്രചരണായുധമാക്കി ബിജെപി തെരഞ്ഞെടുപ്പ് രംഗം വാഴുമ്പോള്‍ ഒത്തുതീര്‍പ്പുകാര്‍ മറുപടിയില്ലാതെ ബീഫിന്റെ പിറകിലാണെന്നത് ആത്മവിശ്വാസം വര്‍ദ്ധിക്കുന്നു. ഒത്തുതീര്‍പ്പ് രാഷ്ട്രീയക്കാരുടെ ഒത്തുതീര്‍പ്പ് മാത്രമാണ് ബിജെപിക്ക് പ്രധാനവെല്ലുവിളി.
വിപ്ലവകോട്ടകളില് ഇടതിന് കാലിടറിയതിന്റെ വ്യക്തമായ സൂചനകളാണ് വെളിയം നല്‍കുന്നത്. ഇവിടെ ഒരു അട്ടിമറി സാധ്യതയും രാഷ്ട്രീയ നിരീക്ഷകര്‍ തള്ളികളയുന്നില്ല. ഭരണത്തില്‍ ഇത്തവണ ബിജെപിയുടെ റോള്‍ നിര്‍ണായകമാകുമെന്നാണ് ഏവരും കണക്ക് കൂട്ടുന്നത്. പരിസ്ഥിതി സമരങ്ങളും ഇടതിനോട് വിടപറഞ്ഞ് ബിജെപിയില്‍ എത്തിയ വന്ജനവാലിയുമെല്ലാം ബിജെപിക്ക് പ്രതീക്ഷ നല്കുന്നു. തെരഞ്ഞെടുപ്പിന് തൊട്ടുമുന്‍പ് ഒരുസഹകരണസംഘം പിടിച്ചെടുക്കാന്‍ കഴിഞ്ഞത് ബിജെപിയെ സംബന്ധിച്ച് വലിയ ആത്മവിശ്വാസമാണ് നല്‍കുന്നത്. ഒരംഗം നിലവിലുള്ള പഞ്ചായത്തില്‍ ബിജെപിയുടെ ഭരണസാധ്യതകള്‍ പോലും എഴുതി തള്ളാന്‍ കഴിയില്ലെന്ന് പ്രചരണരംഗത്തെ ജനപിന്തുണ നല്കുന്ന സൂചന.
ദീര്‍ഘനാളായി ബിജെപി അംഗമുള്ള ഉമ്മന്നൂരില്‍ ഇത്തവണ ഇവരുടെ എണ്ണം ആറ് കടക്കുമെന്നാണ് കണക്കുകൂട്ടല്‍. സ്ഥാനാര്‍ത്ഥികളെ മുന്‍കൂട്ടി പ്രഖ്യാപിച്ച് ചിട്ടയായ പ്രവര്‍ത്തനത്തിലൂടെ ബിജെപി ഈ വിശ്വാസം ശരിവയ്ക്കുന്നു. സിറ്റിംഗ് മെമ്പറായ ഉഷ വിലങ്ങറ വാര്‍ഡിനെ വികസനപാതയില്‍ മാതൃകാ വാര്‍ഡാക്കി മാറ്റിയതും കേന്ദ്രസര്‍ക്കാരിന്റെ ഭരണനേട്ടങ്ങളും സംസ്ഥാനത്തെ അഴിമതിയും എല്ലാം ഇവിടെ ചര്‍ച്ചയാണ്.
വികസനവും പ്രാദേശിക വിഷയങ്ങളും മൈക്കാട് പണിക്കാരന് മുതല്‍ ആശാവര്‍ക്കര്‍മാരും ഓട്ടോതൊഴിലാളികളും എല്ലാം ഇഎസ്ഐ പരിധിയിലായത്, എല്ലാവര്ക്കും പെന്ഷന്, 12 രൂപക്ക് ഇന്‍ഷ്വറന്‍സ്, ബാങ്ക് അക്കൗണ്ട്. യുവാക്കള്‍ക്ക് മുദ്രാബാങ്ക് തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ ഭരണനേട്ടങ്ങള്‍ ജനങ്ങള്‍ രണ്ടുകൈയ്യും നീട്ടി അംഗീകരിക്കുന്ന കാഴ്ചയാണ് എവിടെയും. ഇതെല്ലാം വോട്ടായി മാറുമെന്നുതന്നെയാണ് ബിജെപി കേന്ദ്രങ്ങള്‍ കണക്ക് കൂട്ടുന്നത്.
ഒരു പുതിയ രാഷ്ട്രീയശക്തിയുടെ ഉദയം ഇടതുവലത് കക്ഷികളുടെ ഈ ജനാവകാശ ലംഘനങ്ങള്‍ക്ക് പരിഹാരം കാണുമെന്നും അതുവഴി സാമുദായികവും രാഷ്ട്രീയവുമായ പുനക്രമീകരണം ഉണ്ടാകുമെന്നും സാമൂഹ്യനീതി ഉറപ്പാക്കുമെന്നുമുള്ള വിശ്വാസമാണ് ജനങ്ങളുടെ ഈ പ്രതികരണത്തിന് കാരണം. പാര്‍ട്ടിക്ക് വോട്ട് ചെയ്യാന്‍ കാലങ്ങളായി മടിച്ച വലിയ ഒരു സമൂഹം പിന്തുണയുമായി ഇത്തവണ കൂടെയുണ്ട്. ഇത് തങ്ങള്‍ കാലങ്ങളായി കെട്ടിപ്പൊക്കിയ കള്ളങ്ങളുടെ പെരുങ്കോട്ടകള്‍ തകര്‍ത്തെറിയുവാന്‍ ശേഷിയുള്ളതാണെന്ന് ഇരുമുണികള്‍ക്കും മനസിലായിട്ടുണ്ട്. അതിനാല്‍ തങ്ങളുടെ ആവനാഴിയിലുള്ള സകല ആയുധങ്ങളുമുപയോഗിച്ച്, സര്‍വ്വശക്തിയും സംഭരിച്ച് സാധ്യമായ എല്ലാ രാഷ്ട്രീയ കുതന്ത്രങ്ങളോടെ ബിജെപിക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ് കൊട്ടാരക്കര മണ്ഡലത്തില്‍ ഇവര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: