ചെങ്ങോട്ടുകാവ്: ചെങ്ങോട്ടുകാവ് കോണ്‍ഗ്രസ് കോട്ട പിടിക്കാന്‍ ബിജെപിയുടെ യുവ വനിതാസ്ഥാനാര്‍ത്ഥി. 16-ാം വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്ന സരിത പൊട്ടക്കുനിയിലാണ് കോണ്‍ഗ്രസ് കുത്തകയായി വെച്ച വാര്‍ഡില്‍ പരിവര്‍ത്തനത്തിന് വഴിയൊരുക്കുന്നത്. കോണ്‍ഗ്രസ്സില്‍ നിന്ന് നിരവധി പേര് രാജിവെച്ച് ബിജെപിയില്‍ ചേര്‍ന്നതോടെയാണ് വാര്‍ഡില്‍ രാഷ്ട്രീയ മാറ്റത്തിന് വഴിയൊരുക്കുന്നത്. ആദ്യമായി പഞ്ചായത്ത് തെരഞ്ഞെടുപ്പില്‍ മത്സരിച്ച ബിജെപിക്ക് ലഭിച്ചത് കഴിഞ്ഞ തവണ 23 വോട്ടുകള്‍ മാത്രമാണ്. എന്നാല്‍ കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പില്‍ അത് പത്തിരിട്ടിയായി വര്‍ധിച്ചു. ലോക്സഭാതെരഞ്ഞെടുപ്പിന് ശേഷം കോണ്ഗ്രസുകാര്യ നിരവധി കുടുംബങ്ങളാണ് ബിജെപിയില്‍ ചേര്‍ന്നത്. ഇതോടെയാണ് വാര്‍ഡ് പിടിച്ചെടുക്കാനുള്ള അവസരമൊരുങ്ങിയിരിക്കുന്നത്.
കുടുംബശ്രീ, ജനശ്രീ,തൊഴിലുറപ്പ് പദ്ധതികള്‍ എന്നിവയുമായി ബന്ധപ്പെട്ട് വാര് ഡില് നിറഞ്ഞുനില്ക്കുന്ന പൊതു പ്രവര്‍ത്തനത്തിന്റെ പാരമ്പര്യമാണ് സരിതയ്ക്കുള്ളത്. തെരഞ്ഞെടുപ്പ് പ്രവര്‍ത്തനത്തിന്റെ എല്ലാ ഘട്ടത്തിലും മുന്നിലെത്തിയ ബിജെപി ഇന്നലത്തെ നിശ്ശബ്ദ പ്രചാരണത്തിലും സജീവമായിരുന്നു. സിപിഎം സ്ഥാനാര്‍ത്ഥി അവസാനഘട്ടത്തില്‍ ഏറെ പിന്നിലാണ്. ബിജെപി – യുഡിഎഫ് നേര്‍ക്കുനേര്‍ പോരാട്ടത്തില്‍ വിജയ തിലകമണിയാന്‍ സരിതയും സഹപ്രവര്‍ത്തകരും ഇന്നലെ അവസാനവട്ടതിരക്കിലായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: