കൊയിലാണ്ടി: ബിജെപിയുടെ വിജയത്തിന് തടയിടാന്‍ ഇരുമുന്നണികളും ഒന്നിക്കുന്നു. കൊയിലാണ്ടി നഗരസഭയില്‍ ബിജെപിക്ക് മൂന്ന് കൗണ്‍സിലര്‍മാരാണുള്ളത്. ഇവരെ പരാജപ്പെടുത്താന്‍ ഇരുമുന്നണികളുടെയും നേതൃത്വം ഒന്നിച്ചിരിക്കുകയാണ്. കൊയിലാണ്ടി മുന്‍സിപ്പല്‍ ചെയര്‍പേഴ്സണ്‍ കെ.ശാന്തയുടെ ഭര്‍ത്താവും മുന്‍ ഏരിയാ കമ്മിറ്റി സെക്രട്ടറിയുമായ എന്‍. വി.ബാലകൃഷ്ണന്റെ നിയന്ത്രണത്തിലുള്ള കൊയിലാണ്ടി പോസ്റ്റ് എന്ന പോര്‍ട്ടല്‍ പത്രത്തില്‍ കെ.ശാന്തയുടെ ഭരണനേട്ടമായി വന്ന വാര്‍ത്തയ്ക്ക് പരസ്യം നല്‍കിയത് കൊയിലാണ്ടി കോ-ഓപ്പ്. ബേങ്കാണ്. ഈ ബാങ്കിന്റെ ഇപ്പോഴത്തെ പ്രസിഡന്റ് യുഡിഎഫിന്റെ സ്ഥാനാര്‍ത്ഥിയായ യു. രാജീവന്മാസ്റ്ററാണ്. യുഡിഎഫ് ചെയര്മാന് സ്ഥാനാര്‍ത്ഥിയായി ഉയര്‍ത്തിക്കാട്ടുന്ന യു.രാജീവന് പ്രസിഡന്റായ ബേങ്കിന്റെ പരസ്യം എല്‍ഡിഎഫ് ഭരണത്തിന്റെ കൂടെ പരസ്യമായി വന്നത് അണികളില്‍ സംശയത്തിനിട നല്കുന്നു.
ഭരണം നിലനിര്‍ത്താന്‍ ഇടതുപക്ഷവും ഭരണം പിടിച്ചെടുക്കാന്‍ വലതുപക്ഷവും ശക്തമായി മത്സരിക്കുന്ന മുന്‍സിപ്പാലിറ്റിയില്‍ ഇരുമുന്നണികളും ചില വാര്‍ഡുകളില്‍ വോട്ടുകള്‍ മറിക്കാന്‍ തയ്യാറായതിന്റെ തെളിവാണ് സിപിഎം നേതാവിന്റെ പോര്ട്ടല്പത്രത്തില് വന്ന വാര്‍ത്തയും പരസ്യവും.
ബിജെപി വിജയിച്ച മൂന്നു ഡിവിഷനുകളിലും വിജയസാധ്യതയുള്ള നാല് വാര്‍ഡുകളിലുമാണ് ഇത്തരം വോട്ടുവെച്ചുമാറല് ഇരുമുന്നണികളും അണിയറയില്‍ തീരുമാനം എടുത്തിരിക്കുന്നത്. എന്നാല്‍ സിപിഎമ്മിലെ റിബലുകളുടെ ശല്യവും യുഡിഎഫിലെ ലീഗ് കോണ്‍ഗ്രസ് പോരും നേതാക്കന്മാരുടെ വോട്ടുകച്ചവടവും ഇരുമുന്നണികളെയും വെട്ടിലാക്കിയിരിക്കുകയാണ്. ചിട്ടയായ തെരഞ്ഞെടുപ്പ് പ്രചാരണത്തിലൂടെ വിജയം ഉറപ്പിച്ചാണ് ബിജെപിയുടെ മുന്നേറ്റം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: