വടകര: വടകര നഗരസഭയില്‍ ബിജെപിക്ക് വന്‍ മുന്നേറ്റം ഉണ്ടാകുമെന്ന പ്രതീക്ഷ. രാജ്യത്തിന്റെ വികസനത്തിന് ഊന്നല്‍ കൊടുത്തുകൊണ്ടുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണം വോട്ടര്‍മാരില്‍ ഏറെ മാറ്റമാണുണ്ടാക്കിയത്. 40 വര്‍ഷക്കാലത്തോളം ഇടതു പക്ഷം ഭരിച്ച നഗരത്തിന്റെ അവസ്ഥ ദുരിതമയമാണ്. നഗരത്തിലെ മാലിന്യ പ്രശ്നത്തിന് ഇതുവരെ പരിഹാരമായിട്ടില്ല. ആധുനിക രീതിയിലുള്ള മാലിന്യ സംസ്കരണ പ്ലാന്റ് സ്ഥാപിക്കാന്‍ നഗരസഭക്ക് കഴിഞ്ഞിട്ടില്ല. സമഗ്ര അഴുക്ക് ചാല് പദ്ധതി നടപ്പാക്കുമെന്ന് പറഞ്ഞെങ്കിലും പ്രാവര്‍ത്തികമായില്ല. പുതിയ ബസ് സ്റ്റാന്റ് പരിസരത്ത് മലിന ജലം കരിമ്പനത്തോട്ടില്‍ ഒഴുക്കിയതിന്റെ പേരില്‍ വടകരയില്‍ ഏറെക്കാലം പ്രക്ഷോഭം നടന്നു. നാരായണനഗരത്ത് ഒരു ശുദ്ധീകരണ പ്ലാന്റ് സ്ഥാപിച്ചതല്ലാതെ ശാശ്വതമായ പരിഹാരം ഇതുവരെയായിട്ടില്ല. ഗതാഗതക്കുരുക്ക് തീര്‍ക്കാനായി നിര്‍മ്മിച്ച ലിങ്ക് റോഡിന്റെ സ്ഥിതി പരിതാപകരമാണ്. ഗതാഗതത്തിന് അനുയോജ്യമല്ലാത്ത രീതിയില്‍ വളഞ്ഞുപുളഞ്ഞ് കിടക്കുന്ന റോഡില്‍ അപകടമരണം പതിവായിരിക്കുകയാണ്. ലിങ്ക് റോഡ് നിര്‍മ്മാണത്തിലെ അഴിമതിയും ചര്‍ച്ചാവിഷയമാണ്. ഇപ്പോള്‍ ബിഒടി അടിസ്ഥാനത്തില്‍ നിര്‍മ്മിച്ചുകൊണ്ടിരിക്കുന്ന വെജിറ്റബിള്‍ മാര്‍ക്കറ്റ് കം ഷോപ്പിംഗ് കോംപ്ലക്സിന്റെ നിര്‍മ്മാണത്തിലും നഗരസഭ അഴിമതിയാരോപണത്തിന് വിധേയമായിരിക്കയാണ്.
ചെയര്‍ പേഴ്സണും മുനിസിപ്പാലിറ്റി അധികൃതരും അതിന്റെ പേരില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്നുണ്ട്. നഗരത്തിലെ എടോടിയിലുള്ള ഏക പാര്‍ക്ക് കാട് മൂടിക്കിടക്കുന്നു. കടലോര മേഖലകളില്‍ ശുദ്ധജല ലഭ്യത വളരെ കുറവാണ്. അതും നഗരസഭക്ക് പരിഹരിക്കാന്‍ സാധിച്ചിട്ടില്ല. നഗരത്തിലെ സ്റ്റഡ് സഹായത്തോടുകൂടി നടത്തപ്പെടുന്ന തൊഴില്‍ പരിശീലന കേന്ദ്രം പൂട്ടിക്കിടക്കുകയാണ്. പഴയ ബസ്സ്റ്റാന്റ് പരിസരത്തെ ഗതാഗത കുരുക്കിന് ഒരു പരിഹാരം കാണാന്‍ നഗരസഭക്ക് സാധിച്ചിട്ടില്ല. ഇതിനെതിരെ ക്രിയാത്മകമായി പ്രവര്‍ത്തിക്കേണ്ട പ്രതിപക്ഷമായ യുഡിഎഫ് ഒത്തുതീര്‍പ്പ് രാഷ്ട്രീയ പ്രവര്‍ത്തനമാണ് നടത്തുന്നത്.
നിലവിലുള്ള അവസ്ഥ, വികസനത്തിന് ഊന്നല്‍ കൊടുക്കുന്ന ഭാരതീയ ജനതാ പാര്‍ട്ടിയുടെ മുന്നേറ്റത്തിന് സാദ്ധ്യത തെളിഞ്ഞിരിക്കുകയാണെന്ന് വാര്‍ഡുകളിലുള്ള പ്രചരണ പരിപാടികളില്‍ നിന്നും വ്യക്തമാകുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: