കാസര്‍കോട്: ത്രിതല പഞ്ചായത്ത് നഗരസഭ തെരഞ്ഞെടുപ്പില്‍ കാസര്‍കോട് ജില്ലയില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തി. 76 ശതമാനം പേര് സമ്മതിദാനാവകാശം വിനിയോഗിച്ചു. രാവിലെ മന്ദഗതിയില്‍ ആരംഭിച്ച പോളിംഗ് ഉച്ചയോടു കൂടി 50 ശതമാനത്തിലെത്തി. ഉച്ചവരെ സമാധാനപരമായി നടന്ന തെരഞ്ഞെടുപ്പ് അവസാനിക്കാറായപ്പോഴേക്കും സിപിഎം, ലീഗ് പ്രവര്‍ത്തകര്‍ ബിജെപി പ്രവര്‍ത്തകരെ തെരഞ്ഞുപിടിച്ച് വ്യാപകമായ അക്രമണം അഴിച്ചുവിട്ടു.
ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ അക്രമണ സംഭവങ്ങള്‍ തുടരുകയാണ്. മടിക്കൈ പഞ്ചായത്തിലെ കാഞ്ഞിരപ്പൊയില്‍ വോട്ട് ചെയ്യാനെത്തിയ ബിജെപി പ്രവര്‍ത്തകരെ സിപിഎം സംഘം അക്രമിച്ചു. പോളിങ് സ്റ്റേഷനില്‍ തടഞ്ഞുവെച്ച സ്ഥാനാര്‍ത്ഥിയെ പോലീസെത്തിയാണ് മോചിപ്പിച്ചത്. വെള്ളിക്കോത്ത് എഴാം വാര്‍ഡ് ബൂത്തിലിരുന്ന ബിജെപി പ്രവര്‍ത്തകരെ കൊണ്ടുപോകാനെത്തിയവരെയും സിപിഎം സംഘം അക്രമിച്ചു.
ഇവര്‍ ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ബിജെപി ശക്തി കേന്ദ്രങ്ങളില്‍ കനത്ത പോളിംഗ് രേഖപ്പെടുത്തിയതോടെ വിറളി പൂണ്ട സിപിഎം ലീഗ് നേതൃത്വങ്ങള്‍ വ്യാപകമായ അക്രമങ്ങള്‍ അഴിച്ച് വിടുകയായിരുന്നു.
സൗത്ത് തൃക്കരിപ്പൂര്‍ ഗവ:ഹൈസ്കൂളിന് സമീപം ബിജെപി സ്ഥാപിച്ച ബൂത്തിന് നേരെയും അക്രമം നടന്നു. ബൈക്കിലെത്തിയ അക്രമിസംഘം സ്ത്രീകള്‍ ഇരിക്കുന്ന ബൂത്തിലേക്ക് ബൈക്ക് ഓടിച്ച് കയറ്റുകയും. തുടര്‍ന്ന് മേശയും കസേരയടക്കം അടിച്ച് തകര്‍ക്കുകയായിരുന്നു. നീലേശ്വരം നഗരസഭയിലെ 18-ാം വാര്‍ഡിലും എല്‍ഡിഎഫ് സംഘം അക്രമം അഴിച്ചുവിട്ടു. പുല്ലൂര്‍ പെരിയ കാഞ്ഞങ്ങാട് തുടങ്ങിയ സ്ഥലങ്ങളില്‍ വ്യാപകമായ തോതില്‍ കള്ളവോട്ട് ചെയ്യാന്‍ ശ്രമങ്ങള്‍ നടന്നു. കാസര്‍കോട്, കാഞ്ഞങ്ങാട്, നീലേശ്വരം നഗരസഭകളിലായി 76.51 പോളിംഗ് രേഖപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: