-
ആലുവ: റൂറല്‍ ജില്ലയില്‍ തങ്ങുന്ന അന്യസംസ്ഥാനക്കാര്‍ക്കിടയില്‍ നിരീക്ഷണം കൂടുതല്‍ ശക്തമാക്കി. കേന്ദ്ര ഇന്റലിജന്‍സ് വിഭാഗം നല്കുന്ന നിര്‍ദ്ദേശങ്ങള്‍ പരിഗണിച്ചായിരിക്കും അന്യസംസ്ഥാനക്കാര്‍ കൂടുതലായി തങ്ങുന്നിടങ്ങളില് ഇടയ്ക്കിടെ പോലീസിന്റെ പരിശോധനകള്‍ ഉള്‍പ്പെടെ നടത്തുക.
അന്യസംസ്ഥാനക്കാരുടെ ക്യാമ്പുകളില്‍ ഏതെങ്കിലും തരത്തിലുള്ള യോഗങ്ങള്‍ നടക്കുന്നുണ്ടോയെന്നതുള്പ്പെടെ നിരീക്ഷണ വിധേയമാക്കുവാനാണ് തീരുമാനം. മൂന്നാറില്‍ സ്ത്രീ തൊഴിലാളികളെ ഉപയോഗപ്പെടുത്തി തോട്ടം മേഖലയില്‍ സമരമുണ്ടായതുപോലെ ആലുവ- പെരുമ്പാവൂര്‍ മേഖലയിലെ ചിലയിടങ്ങളില്‍ അന്യസംസ്ഥാനക്കാര്‍ കൂടുതല്‍ അവകാശങ്ങള്‍ക്കും മറ്റുമായി പ്രക്ഷോഭരംഗത്തിറങ്ങുവാന് സാധ്യതയുള്ളതായും സൂചനയുണ്ട്.
മറ്റ് സംസ്ഥാനങ്ങളില്‍ നിന്നുള്ളകുറ്റവാളികള് ഈ മേഖലയില്‍ ഒളിത്താവളങ്ങളുണ്ടാക്കുന്നുണ്ട്. ഇവര്‍ക്കിടയില്‍ അനാശാസ്യപ്രവര്‍ത്തനങ്ങള്‍ക്കായി സ്ത്രീകളുടെ സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്.
നിരവധി മലയാളി സ്ത്രീകളെ പ്രേമിച്ച് നാടുവിട്ടതായ സംഭവങ്ങളുമുണ്ട്. ഇത്തരത്തില്‍ പോകുന്ന പെണ്‍കുട്ടികള്‍ സുരക്ഷിതരാണോയെന്നതുള്പ്പെടെ വസ്തുതകളും വെളിപ്പെട്ടിട്ടില്ല. ഹിന്ദിയിലും മറ്റും അവഗാഹമുള്ള കുടുതല്‍ പോലീസുകാരെ ആലുവ പെരുമ്പാവൂര്‍ പോലീസ് സ്റ്റേഷനിലേക്ക് ലഭ്യമാക്കുവാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: