കോട്ടയം: ബിജെപിയുടേയും സമത്വമുന്നണിയുടേയും മുന്നേറ്റം തടയാന്‍ യുഡിഎഫ് – എല്‍ഡിഎഫ് വര്‍ഗീയ കാര്‍ഡ് ഇറക്കുന്നു. ബിജെപിക്ക് മുന്‍തൂക്കമുള്ള സ്ഥലങ്ങളിലാണ് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ ഭീതി പടര്‍ത്തുന്ന രീതിയില്‍ പ്രചരണം നടത്തുന്നത്.
പ്രചരണത്തിന്റെ അവസാനഘട്ടത്തില്‍ പാര്‍ട്ടി നടത്തിയ സര്‍വ്വേയില്‍ ബിജെപി വന്‍ കുതിച്ചു കയറ്റം നടത്തുമെന്നാണ് റിപ്പോര്‍ട്ട്. പലസ്ഥലത്തും പാര്‍ട്ടി ഭരണത്തിലെത്തുമെന്നും വ്യക്തമായിട്ടുണ്ട്.
ഇതില്‍ ഭയന്നാണ് സിപിഎമ്മും കോണ്‍ഗ്രസ്സും ബിജെപി ,സമത്വ മുന്നണിക്കെതിരെ നുണ പ്രചരങ്ങളുമായി രംഗത്തിറങ്ങിയിരിക്കുന്നത്. വാഴൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെട്ട ചിറക്കടവ് പഞ്ചായത്ത് ഡിവിഷനുകളിലും കുമരകം, വൈക്കം, ഏറ്റുമാനൂര്‍ തുടങ്ങിയ സ്ഥലങ്ങളിലുമാണ്് ഇടത് വലത് മുന്നണികള്‍ ബിജെപി സമത്വമുന്നണിക്കെതിരെ നുണപ്രചരണം നടത്തുന്നത്. രാമപുരത്ത് ബിജെപിയുടെ വളര്‍ച്ചക്ക് തടയിടാന്‍ നുണ പ്രചരണങ്ങളുമായി മാണി വിഭാഗമാണ് രംഗത്തുള്ളത്. എസ്എന്‍ഡിപി നേതാക്കള്‍ ബിജെപിയുടെ കൂട്ട് പിടിച്ച് മത്സരിച്ചാല്‍ എന്‍എസ്എസ്, യോഗക്ഷേമസഭ ഉള്‍പ്പെടെയുള്ള സമുദായങ്ങളെ അവഗണിക്കുമെന്നും ഭരണം സാമുദായികമായി മാറ്റുമെന്നുമാണ് മാണിവിഭാഗം പ്രചരിപ്പിക്കുന്നത്.
സിപിഎമ്മും കോണ്‍ഗ്രസ്സും വിട്ട് ബിജെപിയിലേക്ക് വന്നവരാണ് സ്ഥാനാര്‍ത്ഥികള്‍ക്കായി തെരഞ്ഞെടുപ്പ് പ്രചരണത്തിനായി പലയിടങ്ങളിലും ഇറങ്ങുന്നത്. ഇത് ഇരുമുന്നണികള്‍ക്കും നാണക്കേട് ആയതിനാല്‍ ബിജെപിയുടെ മുന്നേറ്റം തടയാന്‍ അവര്‍ വര്‍ഗ്ഗീയ വികാര പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്.
കോണ്‍ഗ്രസ്സും സിപിഎമ്മും ഇക്കാര്യത്തില്‍ മത്സരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. ഇരുമുന്നണികളും പലയിടങ്ങളിലും സ്ഥാനാര്‍ത്ഥികളുടെ ജാതിയും മതവുമൊക്കെ പറഞ്ഞുതന്നെയാണ് വോട്ടഭ്യര്‍ത്ഥിക്കുന്നത്. ബിജെപി ജയിക്കുമെന്നുറപ്പുള്ള പ്രദേശങ്ങളിലും മറ്റും മതന്യൂമ്പക്ഷങ്ങളെ തമ്മിലടിപ്പിക്കുന്ന തരത്തിലുള്ള പ്രചരണങ്ങളാണ് നടത്തുന്നത്.
ബിജെപി സ്ഥാനാര്‍ത്ഥികള്‍ വിജയിക്കുമെന്ന് ഉറപ്പുള്ള വാര്‍ഡുകളില്‍ ഇരുമുന്നണികളും വോട്ട് മറിക്കാനും ധാരണയായിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: