കൊല്ലം: കൊല്ലത്ത് 74.46 ശതമാനം പോളിങ്. കഴിഞ്ഞതവണ ഇത് 74.14 ശതമാനമായിരുന്നു. 0.32 ശതമാനത്തിന്റെ വര്‍ധനവാണ് രേഖപ്പെടുത്തിയത്.
കൊല്ലം കോര്‍പ്പറേഷനില്‍ 65.95 ശതമാനവും ഗ്രാമപഞ്ചായത്തുകളില്‍ 77.64 ശതമാനവും മുനിസിപ്പാലിറ്റികളില്‍ 76.78ശതമാനവുമാണ് പോളിങ്. മുനിസിപ്പാലിറ്റികളില്‍ ഏറ്റവുമധികം വോട്ട് രേഖപ്പെടുത്തിയത് കരുനാഗപ്പള്ളിയിലാണ്. 81.52 ശതമാനം വോട്ടരമാരാണ് ഇവിടെ ബൂത്തിലെത്തിയത്. പുനലൂരില്‍ 76.89, പരവൂര്‍ 76.23, കൊട്ടാരക്കര 72.48 എന്നിങ്ങനെയാണ് പോളിങ്. ആവേശത്തിന്റെ കൊട്ടിക്കലാശത്തിനും ഒരുദിവസത്തെ നിശബ്ദ പ്രചരണത്തിനും ശേഷമാണ് ജില്ലയില്‍ ഇന്നലെ വോട്ടെടുപ്പ് നടന്നത്. മഴയുടെ പിണക്കം മാറി മാനം തെളിഞ്ഞതോടെ വോട്ടിങില്‍ വന്‍മുന്നേറ്റമാണ് കണ്ടത്. കോര്‍പ്പറേഷനിലും നാല് മുന്‍സിപ്പാലിറ്റികളിലും ജില്ലാ പഞ്ചായത്തിലും ബ്ലോക്കിലും ഗ്രാമപഞ്ചയത്തിലും മെമ്പര്‍മാരെ കണ്ടെത്താനായി നടന്ന തെരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പൂര്‍ണ്ണമായിരുന്നു.
ഒറ്റപ്പെട്ട അക്രമസംഭവങ്ങള്‍ ചില പ്രദേശങ്ങളില്‍ നടന്നെങ്കിലും സമയോചിതമായി ഇടപെട്ട് അവയെല്ലാം പരിഹരിക്കാന്‍ ഉദ്യോഗസ്ഥര്‍ക്കായി. 12043 പോളിംഗ് ഓഫീസര്‍മാരെയാണ് നിയമിച്ചിരുന്നത്. 2737 ബൂത്തുകളിലായി നടന്ന തെരഞ്ഞെടുപ്പില്‍ 10448 പോളിങ് ഓഫീസര്‍മാരെയും 1095 റിസര്‍വ് ജീവനക്കാരെയുമാണ് നിയമിച്ചത്. ബാലറ്റ് പെട്ടികള്‍ സൂക്ഷിച്ചിരിക്കുന്ന സ്കൂളുകള്‍ക്ക് അടുത്തദിവസങ്ങളില്‍ അവധി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: