കൊച്ചി: ശ്വാശതീകാനന്ദയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ ഹൈക്കോടതി സര്‍ക്കാരിന്റെ നിലപാട് തേടി. കേസില്‍ ആരോപണ വിധേയനായ പള്ളുരുത്തി സ്വദേശി പി.പി പ്രിയന് സമര്‍പ്പിച്ച ഹര്‍ജിയിലാണ് ജസ്റ്റീസ് ബി കെമാല്‍പാഷയുടെ ഉത്തരവ്.
ഹര്‍ജി പരിഗണിക്കവെ ശ്വാശതീകാനന്ദയുടെ മരണം സംബന്ധിച്ച് സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമര്‍പ്പിച്ച പൊതുതാല്പര്യ ഹര്‍ജി ഡിവിഷന് ബെഞ്ചിന്റെ പരിഗണനയിലാണെന്നു സര്‍ക്കാര്‍ വ്യക്തമാക്കി. ഈ ഹര്‍ജിയില്‍ സര്‍ക്കാര്‍ വിശദീകരണം നല്കാന് ഡിവിഷന് ബെഞ്ച് നിര്‍ദേശിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ അഭിഭാഷകന് അറിയിച്ചു. സര്‍ക്കാരിന്റെ മറുപടിയുടെ അടിസ്ഥാനത്തില്‍ കേസിലെ എതിര്‍കക്ഷിയായ ബിജു രമേശിനു നോട്ടീസ് അയക്കുന്നതിനും ഹര്‍ജി ഡിവിഷന് ബെഞ്ചിന്റെ പരിഗണനയക്ക് വിടാനും സിംഗിള്‍ ബെഞ്ച് നിര്‍ദേശിക്കുകയായിരുന്നു.
ബിജു രമേശിന്റെ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ ശ്വാശതീകാനന്ദയുടെ മരണം കേസ് വീണ്ടും വിവാദമായതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് സര്‍ക്കാര്‍ പുനരന്വേഷണം പ്രഖ്യാപിച്ചത്. 2002 ജൂലായ് ഒന്നിനാണ് ശാശ്വതീകാനന്ദയെ ആലുവാപ്പുഴയില്‍ മുങ്ങിമരിച്ചനിലയില്‍ കണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: