കൊച്ചി: തീരസംരക്ഷണ സേനയുടെ പുതിയ നിരീക്ഷണക്കപ്പലായ ‘അരിഞ്ജയ്’ ഇന്നലെ ദക്ഷിണ നാവികസേന ഫഌഗ് ഓഫീസര്‍ കമാന്‍ഡിംഗ് ഇന്‍ ചീഫ് വൈസ് അഡ്മിറല്‍ സുനില്‍ ലാബ കമ്മീഷന് ചെയ്തു. രാജ്യത്തിന്റെ പുരോഗതിയും തീരസുരക്ഷയും പരസ്പരം ബന്ധപ്പെട്ടുകിടക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. മാറിയ സാഹചര്യങ്ങളില്‍ തീരസുരക്ഷക്ക് വലിയ പ്രാധാന്യമാണുള്ളതെന്ന് അദ്ദേഹംപറഞ്ഞു. ഏഷ്യന്‍ ഉപഭൂഖണ്ഡത്തിലെ നിര്‍ണായക ശക്തിയായി നമ്മുടെ തീരസംരക്ഷണസേന മാറിയതായും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതിവേഗ നിരീക്ഷണകപ്പല് ശ്രേണിയില്‍പ്പെട്ട 20 കപ്പലുകളില്‍ പതിനഞ്ചാമതാണ് അരിഞ്ജയ്. കൊച്ചി കപ്പല്‍ശാലയിലായിരുന്നു നിര്‍മാണം. കപ്പലിന് 50 മീറ്റര്‍ നീളമുണ്ട്. എ.കെ. മുദ്ഗല്‍ ആണ് ക്യാപ്റ്റന്‍. നാല് ഓഫീസര്‍മാരടക്കം 35 ജീവനക്കാരുണ്ട്.
ചടങ്ങില്‍ അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ എസ്.പി.എസ്. ബസ്ര, കേന്ദ്ര ജോയിന്റ് സെക്രട്ടറി കെ.കെ. മീണ, കോസ്റ്റല്‍ സെക്യൂരിറ്റി എഡിജിപി മുഹമ്മദ് യാസിന് തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: