ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് കെ.എസ്. സതീഷിനെ ഭരണപോരായ്മക്കെതിരെ ഉന്നത നീതിന്യായ പീഠമായ സുപ്രിംകോടതി രൂക്ഷമായി വിമര്‍ശിച്ചിരിക്കുന്നു. തെറ്റായ സത്യവാങ്മൂലം നല്‍കിയതിന്റെ കാരണം ആരാഞ്ഞ കോടതിയോട് തന്റെ സ്റ്റാഫാണ് സത്യവാങ്മൂലം തയ്യാറാക്കിയതെന്നും അത് പിന്‍വലിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം മൊഴി നല്കുകയുണ്ടായി. കുറ്റം സ്റ്റാഫിന്റെ തലയില്‍ ചാരി രക്ഷപ്പെടാന്‍ ശ്രമിക്കുന്ന അദ്ദേഹം ഒരു കാര്യം ആലോചിക്കണം. ഒപ്പിടുന്നവര്‍ക്കാണ് ഉത്തരവാദിത്വം പ്രത്യുത അത് തയ്യാറാക്കിയവര്ക്കല്ല. എക്സിക്യൂട്ടീവ് ഓഫീസര്‍ സാധാരണ ഉദ്യോഗസ്ഥനല്ല. പേരിനൊടുവില്‍ ഇന്ത്യന്‍ സിവില്‍ സര്‍വീസിന്റെ മൂന്നക്ഷരങ്ങള്‍ ഉള്ള ഉദ്യോഗസ്ഥനാണദ്ദേഹം. അപമാനിതനായ എക്സിക്യൂട്ടീവ് ഓഫീസര്‍ പദവിയില്‍നിന്നും രാജിവെക്കുകയാണ് അഭികാമ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: