ബാര്‍ ഉടമകളില്‍നിന്നും മൂന്നു പ്രാവശ്യമായി ഒരു കോടി രൂപ കോഴ കെ.എം.മാണി വാങ്ങിയെന്നു ബാറുടമകള്‍ പൊതു സമൂഹത്തില്‍ വ്യക്തമാക്കി. അതില്‍ കേസെടുത്തു വിജിലന്‍സ് നടത്തിയ അന്വേഷണ വിവരങ്ങള്‍ വിജിലന്‍സ് കോടതിയില്‍ സമര്‍പ്പിക്കപ്പെടുകയും ചെയ്തു. വിജിലന്‍സ് കോടതി കെ.എം.മാണിയ്ക്ക് എതിരെയുള്ള അഴിമതി ആരോപണങ്ങള്‍ നിയമപരമായി പരിശോധിച്ചു വിധിയും പുറപ്പെടുവിച്ചു. കോടതി വിധിയില്‍ കെ.എം.മാണി രണ്ടു പ്രാവശ്യമായി ഇരുപത്തിയഞ്ചു ലക്ഷം രൂപ ബാറുടമകളില്‍ നിന്നും കോഴ വാങ്ങിയെന്നതു അന്വേഷണത്തെളിവുകളില് വ്യക്തമാണെന്നു വ്യക്തമാക്കുകയും ചെയ്തു.
ബാറുടമകളില്‍നിന്നും മൂന്നാമതു വാങ്ങിയ കൊഴയെപ്പറ്റിയും വിശദമായ അന്വേഷണങ്ങള്‍ നടത്തുവാന്‍ കോടതി ഉത്തരവുമിട്ടു. കെ.എം.മാണി കോഴ വാങ്ങിച്ചു എന്നു വിജിലന്‍സു കോടതി വ്യക്തമാക്കിയിട്ടും മാണി മന്ത്രിസ്ഥാനം രാജിവയ്ക്കുവാനോ, കെ.എം.മാണിയെ മന്ത്രിസ്ഥാനം രാജവയ്പ്പിക്കുവാനൊ ഉമ്മന്‍ചാണ്ടി തയ്യാറല്ല!ക്രിസ്ത്യന്‍ ‘മതേതരത്വം’! അഴിമതിക്കാരനെന്നു വിജിലന്‍സു കോടതി വ്യക്തമാക്കിയ കെ.എം. മാണിയെയും, അഴിമതിക്കാരനായ മാണിയെ സംരക്ഷിയ്ക്കുന്ന ഉമ്മന്‍ ചാണ്ടി നയിക്കുന്ന യുഡിഎഫിനെയും കേരളത്തിലെ ഹിന്ദുസമൂഹം ഉപേക്ഷിച്ചു കഴിഞ്ഞിരിയ്ക്കുന്നു.
ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: