ആലപ്പുഴ: ശ്രീനാരായണഗുരുവിനെ കുരിശിലേറ്റുകയും കയറില്‍കെട്ടി വലിക്കുകയും എസ്എന്‍ഡിപിയെ തുടര്‍ച്ചയായി അവഹേളിക്കുകയും ചെയ്യുന്ന സിപിഎം ജില്ലയില്‍ മുസ്ലിം മത തീവ്രവാദി സംഘടനകളുമായി അവിശുദ്ധ സഖ്യത്തില്‍. ബിജെപി- എസ്എന്‍ഡിപി സഖ്യം വന്‍ മുന്നേറ്റമുണ്ടാക്കുമെന്ന് ഉറപ്പായ സാഹചര്യത്തിലാണ് മുസ്ലിം തീവ്രവാദ സംഘടനകളുമായി പരസ്യമായ കൂട്ടുകെട്ടിന് സിപിഎം തയ്യാറായത്.
ഇതിന് സൈദ്ധാന്തിക പരിവേഷം നല്‍കാനും മുസ്ലിം വികാരമിളക്കാനും സിപിഎം നേതാക്കള്‍ പ്രധാനമന്ത്രിക്കും, എസ്എന്‍ഡിപിക്കും, ആര്‍എസ്എസിനുമെതിരെ നിരന്തരമായി കുപ്രചരണം അഴിച്ചുവിടുകയാണ്. ഇത്തവണ മുസ്ലിം വോട്ടുകള്‍ പൂര്‍ണമായും തങ്ങള്‍ക്കു ലഭിക്കുമെന്ന് സിപിഎം സംസ്ഥാന കമ്മറ്റിയംഗം ജി. സുധാകരന് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞത് ഇതുമായി കൂട്ടിവായിക്കണം. വെല്‍ഫെയര്‍ പാര്‍ട്ടി, പിഡിപി എന്നിവയുമായി ചര്‍ച്ച നടത്തിയെന്നും സുധാകരന് മാധ്യമപ്രവര്‍ത്തകരോട് തുറന്നു സമ്മതിച്ചു.
എന്‍ഡിഎഫിന്റെ രാഷ്ട്രീയ രൂപമായ എസ്ഡിപിഐയെ കൂടെനിര്‍ത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും മത്സരിച്ചു ശ്രമിക്കുകയാണ്. കാന്തപുരം സുന്നി വിഭാഗത്തിലെ ഒരുപക്ഷവും ഐഎന്‍എല്ലിലൂടെ സിപിഎമ്മുമായി ധാരണയിലെത്തിക്കഴിഞ്ഞു. ഇതിന്റെ അടിസ്ഥാനത്തിലാണ് എസ്എന്‍ഡിപി – ബിജെപി സഖ്യം പാര്‍ട്ടിക്കു നേട്ടമാകുമെന്ന് സിപിഎം നേതാക്കള്‍ പ്രഖ്യാപിക്കുന്നത്. അദൃശ്യവോട്ടുകള് സിപിഎമ്മിനു ലഭിക്കുമെന്ന് ജി.സുധാകരന് പ്രസംഗിച്ചിരുന്നു. ഭാരതത്തിലെ മതന്യൂനപക്ഷങ്ങള്‍ വേട്ടയാടപ്പെടുന്നു, രാജ്യത്ത് അതിഭീകരമായ അവസ്ഥയാണുള്ളത്. കേന്ദ്ര സര്‍ക്കാര്‍ ന്യൂനപക്ഷ പ്രീണനത്തിന് നേതൃത്വം നല്കുന്നു തുടങ്ങി വര്‍ഗീയ വിഷം വമിക്കുന്നതും കലാപത്തിന് പരോക്ഷമായി ആഹ്വാനം നല്‍കുന്നതുമായ പ്രസംഗങ്ങള്‍ നടത്തുകയും ലഘുലേഖകളും പോസ്റ്ററുകളും വ്യാപകമായി പ്രചരിപ്പിക്കുകയുമാണ്.
മതന്യൂനപക്ഷങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളില്‍ പ്രത്യേകം ലഘുലേഖകളും പോസ്റ്ററുകളും പ്രചരിപ്പിക്കുന്നു. കൂടാതെ ഹിന്ദു സാമുദായിക സംഘടനകളെ തമ്മിലടിപ്പിച്ച് നേട്ടമുണ്ടാക്കാനും സിപിഎം ശ്രമിക്കുന്നു. എന്‍എസ്എസ്സിനെ ഒരു ഭാഗത്ത് പുകഴ്ത്തുകയും എസ്എന്‍ഡിപിയെ അവഹേളിക്കുകയും ചെയ്യുന്നത് ഇതിന്റെ ഭാഗമാണ്. കുടുംബയോഗങ്ങളിലും വീടുകള്‍ കയറിയിറങ്ങിയുള്ള പ്രചരണത്തിലും ജാതിയും മതവുമല്ലാതെ യാതൊന്നും ഇടതുപക്ഷം പറയുന്നില്ല.
മുമ്പ് അമേരിക്കയുടെ ഇറാഖിലെ കടന്നാക്രമണവും സദ്ദാം ഹുസൈനെ കൊലപ്പെടുത്തിയതും ഉയര്‍ത്തിക്കാട്ടി ശക്തമായ പ്രചരണം നടത്തിയപ്പോള്‍ ജില്ലാ കൗണ്‍സില്‍ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിന് വന്‍ നേട്ടമുണ്ടാക്കാന്‍ കഴിഞ്ഞതായും ഇത്തവണയും അതാവര്‍ത്തിക്കുമെന്നും സിപിഎം നേതാക്കള്‍ അവകാശപ്പെടുന്നതും മുസ്ലിം സംഘടനകളെ കൈപ്പിടിയിലൊതുക്കിയതിന്റെ സൂചനയാണ്. തെരഞ്ഞെടുപ്പുനേട്ടത്തിനായി മുസ്ലിം മത ഭീകരവാദികളെ മാന്യതയുടെ പരിവേഷം അണിയിക്കുകയും എസ്എന്‍ഡിപിയെയും നേതൃത്വത്തെയും അപമാനിക്കുകയും ചെയ്യുന്ന സിപിഎം നിലപാടില്‍ സ്വന്തം അണികളില്‍പോലും അമര്‍ഷം വ്യാപകമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: