മുംബൈ: ഐപിഎല്‍ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സ്ഥാനത്തുനിന്ന് സുന്ദര്‍ രാമന് രാജിവച്ചു. ശ്രീനിവാസന്റെ വിശ്വസ്തനായിരുന്ന സുന്ദര്‍ രാമന് ഒത്തുകളി കേസില്‍ ആരോപണവിധേയനായിരുന്ന വ്യക്തിയാണ് സുന്ദര്‍ രാമന്. തിങ്കളാഴ്ച ബിസിസിഐ വാര്‍ഷിക ജനറല്‍ ബോഡി യോഗം ചേരാനിരിക്കെയാണ് സുന്ദര്‍ രാമന്റെ രാജി. രാജി ബിസിസിഐ അംഗീകരിക്കുകയും ചെയ്തു.
2013-ലെ ഐപിഎല്‍ ഒത്തുകളി വിവാദവുമായി ബന്ധമുണ്ടന്നു കണ്ടത്തിയ സുന്ദര്‍ രാമന് സിഒഒ സ്ഥാനത്ത് തുടരുന്നതിനെ ബിസിസിഐ പ്രസിഡന്റ് ശശാങ്ക് മനോഹര്‍ വിമര്‍ശിച്ചിരുന്നു. സുന്ദര്‍ രാമന് അഴിമതിയില്‍ പങ്കുണ്ടെന്ന് ഐപിഎല്‍ അഴിമതിക്കേസ്സ് അന്വേഷിച്ച മുന്‍ചീഫ് ജസ്റ്റിസ് ലോധ അധ്യക്ഷനായ മൂന്നംഗസമിതി കണ്ടെത്തിയിരുന്നു.
നേരത്തെ സുന്ദര്‍ രാമന് അഴിമതിയില്‍ പങ്കുണ്ടെന്ന് ഐപിഎല്‍ അഴിമതിക്കേസ് അന്വേഷിച്ച മുന്‍ചീഫ് ജസ്റ്റിസ് ലോധ അധ്യക്ഷനായ മൂന്നംഗസമിതി കണ്ടെത്തിയിരുന്നു. മെയ്യപ്പന്റെയും രാജ് കുന്ദ്രയുടെയും വാതുവയ്പ്പുമായി ബന്ധപ്പെട്ടുള്ള വിവരങ്ങള്‍ ഇദ്ദേഹത്തിനറിയാമെന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: