കോഴിക്കോട്: കള്ളവോട്ട് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ പിടിയിലായ സി പി എം ലോ ക്കല്‍ സെക്രട്ടറിയ്ക്കും ഭാര്യയ്ക്കുമെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് പരാതി. സി പി എം എരഞ്ഞിക്കല്‍ ലോക്കല്‍ സെക്രട്ടറി തലക്കുളത്തൂര്‍ പരപ്പാറ വടക്കേപാപ്പിനി വീട്ടില്‍ വി പി മനോജി നും ഭാര്യ അന്നശ്ശേരി കൊല്ലങ്കണ്ടിവീട്ടില് ഡി സുപ്രിയയ്ക്കുമെതിരെയാണ് സംസ്ഥാ ന തിരഞ്ഞെടുപ്പ് കമ്മീഷനും, ജില്ലാ കലക്ടര്‍ക്കും, കോര്പറേഷന് റിട്ടേണിംഗ് ഓഫിസര്‍ക്കും പരാതി സമര്‍പ്പിച്ചത്. കോഴിക്കോട് കോര്പറേഷന് മൊകവൂര്‍ വാര്‍ഡ് യു ഡി എഫ് സ്ഥാനാര്‍ത്ഥി സി മോഹനന്റെ ചീഫ് ഏജന്റ് സുരേഷ് മൊകവൂരാണ് ഇത് സംബന്ധിച്ച് പരാതി നല്‍കിയത്.
തലക്കുളത്തൂര്‍ പഞ്ചായത്തിലെ ബൂത്തില്‍ വോട്ട് ചെയ്ത ശേഷം കോര്പ്പറേഷന് മൊകവൂര്‍ ഡിവിഷനിലേക്ക് വോട്ടു ചെയ്യാന്‍ ശ്രമിക്കവെയാണ് വോട്ടിംഗ് ദിനമായ തിങ്കളാഴ്ച ലോക്കല്‍ സെക്രട്ടറിയുടെയും ഭാര്യ യുടെയും കള്ളക്കളി പുറത്തായത്. തലക്കുളത്തൂര്‍ ഗ്രാമപഞ്ചായത്തിലെ പരപ്പാറ നിയോജകമണ്ഡലത്തിലെ രണ്ടാം നമ്പര്‍ ബൂത്തില്‍ 584, 585 ക്രമനമ്പറില്‍ രാവിലെ വോട്ട് ചെയ്ത ശേഷം വൈകീട്ട് മൂന്നരയ്ക്ക് കോര്പറേഷന് മൊകവൂര്‍ ഡിവിഷനില്‍ അഞ്ചാം നമ്പര്‍ ബൂത്തി ല്‍ കള്ളവോട്ട് ചെയ്യാനായി എത്തുകയായിരുന്നു. ചൂണ്ടുവിരലിലെ മഷി രാസവസ്തു ഉപയോഗിച്ച് മായ്ച്ചുകളഞ്ഞ ശേഷം ഐഡന്റിറ്റി കാര്‍ഡുകളുമായി ഇരുവരും ബൂത്തിലെത്തുകയായിരുന്നു.
കോഴിക്കോട് കോര്‍പറേഷനില്‍ പാര്‍ട്ടിസ്വാധീനം ഉപയോഗപ്പെടുത്തി താല്‍ക്കാലി ക ഡ്രൈവറായി ജോലി നോക്കുന്ന മനോജ് മൊകവൂര്‍ ഡിവിഷനിലും അവിഹിതമായി വോട്ടര്‍പട്ടികയില്‍ പേര് കൂട്ടിച്ചേര്‍ക്കുകയായിരുന്നു. യൂ ഡി എഫ് സ്ഥാനാര്‍ത്ഥിയുടെ ബൂത്ത് ഏജന്റ് സംഭ വം ശ്രദ്ധയില്‍പെടുത്തിയതോടെ പ്രിസൈഡിംഗ് ഓഫിസര്‍ക്ക് യാഥാര്‍ത്ഥ്യം ബോധ്യപ്പെടുകയും വോട്ട് ചെയ്യുന്നത് തടയുകയുമായിരുന്നു.
ബൂത്തിലെ പ്രിസൈഡിംഗ് ഓഫിസര്‍ക്ക് പരാതി നല്‍കിയതിനെതുടര്‍ന്ന് തിരികെ ലഭിച്ച രശീതിയുടെയും, രണ്ട് വോട്ടര്‍പട്ടികയുടെയും പകര്‍പ്പ് സഹിതമാ ണ് ബൂത്ത് ഏജന്റ് പരാതി നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: