ശബരിമല: മുസ്ലീംലീഗിന്റെ അഞ്ചാം മന്ത്രിയെ സംബന്ധിച്ച് തീരുമാനമായിട്ടില്ലെന്ന് കെ.പി.സി.സി അധ്യക്ഷന്‍ രമേശ് ചെന്നിത്തല പറഞ്ഞു. അംഗബലം അനുസരിച്ച് അവര്‍ക്ക് ആറ് മന്ത്രിസ്ഥാനം വരെ ചോദിക്കാം. അഞ്ച് മന്ത്രിമാര്‍ വേണമെന്നത് ലീഗിന്റെ ആവശ്യമാണ്. ഇത് യു.ഡി.എഫിന്റെ പരിഗണനയിലാണെന്നും ചെന്നിത്തല പറഞ്ഞു.
മുല്ലപ്പെരിയാര്‍ വിഷയത്തില്‍ ഒറ്റയ്ക്ക് സമരം ചെയ്യുന്ന മന്ത്രിമാര്‍ ചട്ടമ്പികളാണെന്ന കേരള കോണ്‍ഗ്രസ് നേതാവ് ബാലകൃഷ്ണപിള്ളയുടെ അഭിപ്രായത്തോട് യോജിപ്പില്ലെന്നും ചെന്നിത്തല പറഞ്ഞു. ശബരിമല സന്നിധാനത്ത് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്ന് പുലര്‍ച്ചെ മൂന്ന് മണിക്കാണ് രമേശ് ചെന്നിത്തല പതിനെട്ടാം പടി ചവിട്ടിയത്.
ദര്‍ശനത്തിന് ശേഷം ശബരിമലയിലെ ശുചീകരണ പരിപാടിയായ പുണ്യ പൂങ്കാവനം പരിപാടിയിലും ചെന്നിത്തല പങ്കെടുത്തു. ശബരിമല ശുചിയായി സൂക്ഷിക്കുന്നതിന് കൂട്ടായ പ്രവര്‍ത്തനം ആവശ്യമാണെന്ന് ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: