മാര്ക്കണ്ഡന് അമ്മയോടു തുടര്‍ന്നു പറഞ്ഞുകൊണ്ടിരുന്നു. ‘മായിയുടെ മതം പ്രചരിപ്പിക്കാന്‍ എന്നോടൊപ്പം സഹകരിക്കുവാനുളള ത്യാഗബുദ്ധിയും മനോഭാവവും ജനങ്ങള്‍ കാണിക്കുന്നില്ല.സാധാരണ മനുഷ്യന്റെ ശാന്തിയുടേയും സൗമ്യതയുടേയും നിലവാരം കുറേക്കൂടി ഉയര്‍ത്തണം. ചിലരുടെ കാര്യത്തില്‍,നിവൃത്തിയില്ലാത്തപക്ഷം ജീവിതം അങ്ങേയറ്റം സുഖപ്രദമോ ക്ലേശകരമോ ആകട്ടെ,എന്നാല്‍ ശരാശരി മനുഷ്യന് കഷ്ടപ്പെടരുത്, ദുരിതം നിറഞ്ഞ ലോകത്തില്‍ ജീവിക്കുന്നു എന്ന കാരണം കൊണ്ടു മാത്രം. നല്ലവരേയും അല്ലാത്തവരേയും വേര്‍തിരിച്ചു നിര്‍ത്താതെ ആ കാര്യം ശരിപ്പെടുകയില്ലായെങ്കില്‍ വേര്‍തിരിച്ഛു നിര്‍ത്തുക.എന്തു വേണമെങ്കിലും ചെയ്യു.ലോകം ഇന്നത്തെക്കാള്‍ സന്തുഷ്ടമാക്കു.’
മാര്‍ക്കണ്ഡനെ പൂനയില്‍ നിന്ന് അഹമ്മദാബാദിലേക്കു മാറ്റി. അതിനിടക്കു നടന്ന ചില സംഭവങ്ങള്‍ വിവരിക്കാതെവയ്യ. 1933ബല് നാസിക്കില്‍വെച്ചു നടന്ന സര്‍വ്വമത സമ്മേളനത്തിന്റെ ”ദൈവം മാതാവാണ്” എന്ന വിഷയത്തെപ്പറ്റിയും 1934ല്‍ നടന്ന ഇന്ത്യന്‍ തത്വശാസ്ത്ര സമ്മേളനത്തിന്റെ 9-ാം വാര്‍ഷികത്തില്‍ ”ആധുനികലോകവും ഈശ്വരന്റെ മാതൃത്വവും” എന്ന വിഷയത്തെപ്പറ്റിയും മാര്ക്കണ്ഡന് പ്രസംഗിക്കുകയുണ്ടായി.
നേരത്തെതന്നെ സാധാരണക്കാര്‍ ‘മായി, മായീജി’ എന്ന് മാര്‍ക്കണ്ഡനെ വിളിച്ചിരുന്നെങ്കിലും വളരെയധികം ജനപ്രീതി നേടുകനിമിത്തം സമൂഹത്തിലെ ഉയര്‍ന്നവരും ‘മായി’, ‘മായീജി’ എന്ന് സംബോധനചെയ്തു തുടങ്ങി. മദിരാശിയിലെ സൂര്യനാരായണ ശാസ്ത്രിപോലും അങ്ങനെ വിളിച്ചു.സ്ഥലം മാറ്റം സംബന്ധിച്ച് നല്കപ്പെട്ട മംഗളപത്രത്തില്‍ അദ്ദേഹത്തെ ”പ്രിയപ്പെട്ട കരുണാനിധിയായ മാതാവേ!” എന്നു വിശേഷിപ്പിച്ചിരുന്നു. മാതാവെന്ന് മാര്‍ക്കണ്ഡനെ വിശേഷിപ്പിക്കുന്ന പതിവ് ഇന്നുമുണ്ട്.
മായിയില്‍ മാര്‍ക്കണ്ഡന്റെ പൂര്‍ണ്ണമായ ലയനം രസാവഹമാണ്. മതപരമായി അടുപ്പമുള്ള ആരെങ്കിലും ”ജയമായി” എന്നു തുടങ്ങാതെ എഴുത്തയച്ചാല്‍ അദ്ദേഹം ആ കത്ത് കീറിക്കളയും. എന്നിട്ട് ഇങ്ങനെ മറുപടിയെഴുതും.”നിങ്ങളുടെ കത്ത് ജയമായി എന്നു തുടങ്ങാത്തതിനാല്‍ ഞാന്‍ ചീന്തിയെറിഞ്ഞു. വേറെയെഴുത്.”ഏതെങ്കിലും അനുയായി മായിയെപ്പറ്റി സൂചിപ്പിക്കാതെ എഴുത്തവസാനിപ്പിച്ചാല്‍ മാര്‍ക്കണ്ഡന്റെ മുഖം കറുക്കും.
‘നിങ്ങളുടെ മകന്റെ അസുഖം മാറണമല്ലെ.? നന്ദികെട്ടവരെ, മായിയെപ്പറ്റി വല്ലതും എഴുതാനുള്ള മര്യാദ നിങ്ങള്‍ക്കുണ്ടായില്ലല്ലൊ. സ്നേഹമില്ലെങ്കില്‍ പോട്ടെ.പേരിനു മാത്രമായിട്ടെങ്കിലും നന്ദിയും മര്യാദയും വേണ്ടേ?” എന്ന് കത്തയച്ച ആളെ അറിയിക്കും. മകന്റെ അസുഖം വേഗം ഭേദമാവില്ല.മറിച്ച് ഒരാള്‍ ഇങ്ങനെ എഴുതിയെന്നുവെക്കുക.
”മകന് വളരെ കഷ്ടപ്പെടുന്നുവെന്ന് അമ്മയെ അറിയിക്കാന്‍ ദയവുണ്ടാകണം.”സംതൃപ്തിയോടെ മാര്ക്കണ്ഡന് ഉടനെ മറുപടി അയക്കും.”വരുന്ന വെള്ളിയാഴ്ചക്കകം നിങ്ങളുടെ മകന്റെ അസുഖം മാറും.” അങ്ങനെ സംഭവിക്കുകയും ചെയ്യും. നന്ദിയുടെ കണികയെങ്കിലുമുണ്ടെങ്കില്‍, ആളുകളുടെ മാനസികമായ പാപ്പരത്തവും ആത്മാര്‍ത്ഥതയുടെ ഭാവവും അദ്ദേഹം സഹിക്കും. വെറും ബാഹ്യപ്രകടനം പോലും നന്ദികേടിനേക്കാള്‍ ഭേദമാണ്.
ഒരുദിവസം ഇരുപത്തിനാലു വയസ്സുതോന്നിക്കുന്ന ഒരു യുവതി അദ്ദേഹത്തിന്റെ വീട്ടില്‍ വന്ന് ”അമ്മയുണ്ടോ?” എന്നു ചോദിച്ചു. ഭക്തിയില്‍ മുഴികിയിരുന്ന അദ്ദേഹം”ഉണ്ടല്ലോ, വരൂ” എന്നു പറഞ്ഞ് ആ യുവതിയെ മായിയുടെ പടത്തിനടുക്കല്‍ കൊണ്ടുപോയി ആരതി ചെയ്ത് പ്രസാദം കൊടുത്തു.കാര്യത്തിന്റെ കിടപ്പ് മറ്റുതരത്തിലായിരുന്നു.അതേ കെട്ടിടത്തില്‍ ആ യുവതിയുടെ അമ്മയുണ്ടായിരുന്നു. കെട്ടിടത്തിന്റെ പേരു മാത്രമേ അവള്‍ക്കറിയാമായിരുന്നുള്ളു. തന്മൂലം മുറി തെറ്റി കയറിയതായിരുന്നു അവള്.മാര്‍ക്കണ്ഡന്റെ സന്തോഷം കണ്ട് ബുദ്ധിമതിയായ അവള് വാസ്തവം അദ്ദേഹത്തെ ധരിപ്പിക്കാതെ പുറത്തുപോയി.അമ്മയേയും കൂട്ടി വീണ്ടും വന്നു. അപ്പോള്‍ മാത്രമാണ് അദ്ദേഹത്തിന് കാര്യം മനസ്സിലായത്.അദ്ദേഹം ലജ്ജിച്ച് അല്പം ദുഃഖത്തോടുകൂടി പറഞ്ഞു.;
”എനിക്ക് മാപ്പുതരു. മായിയെപ്പറ്റി മാത്രം വിചാരിച്ച് ഭ്രാന്തനെപ്പോലെയായ ഞാന്‍ ലോകത്തിലുള്ളവരെല്ലാം തന്നെ മായിയെപ്പറ്റി ചിന്തിക്കുന്നവരാണെന്നു ധരിച്ചുവശായി. എന്റെ വിഡ്ഢിത്തത്തിന് മായിതന്നെ പരിഹാരം ചെയ്യട്ടെ. നിങ്ങള്‍ക്കു വല്ല ക്ലേശവുമുണ്ടോ.?”
അവളുടെ മഴികള്‍ നനഞ്ഞു. അമ്മയാണ് മറുപടി പറഞ്ഞത്; ”എന്റെ മകള്‍ ദുഃഖിതയാണ്. അവളുടെ ഭര്‍ത്താവ് ആഫ്രിക്കയിലാണ്. ഒറ്റക്കാശുപോലും അയക്കുന്നില്ല. ഒരെഴുത്തുപോലുമില്ല.”ഇതുകേട്ട മാര്ക്കണ്ഡന് മായിയുടെ പടത്തിനു മുന്നില്‍ നൃത്തംവെച്ചു.എന്നിട്ട് ആ യുവതിയുടെ തലയില്‍ കൈവെച്ചനുഗ്രഹിച്ചുകൊണ്ടു പറഞ്ഞു;
”നീ ബുദ്ധിയുള്ളവളാണ്. എന്നെ പരിഹസിച്ചില്ലല്ലൊ. ഇന്നു മുതല്‍ ഒന്‍പതു വെള്ളിയാഴ്ച കഴിയുന്നതിനു മുമ്പ് നിനക്ക് എഴുത്തും പണവും കിട്ടിയ വിവരം എന്നെ അറിയിക്കണം.”
അക്കാര്യം അങ്ങനെതന്നെ സംഭവിച്ചു.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: