തിരുവനന്തപുരം: സീബ്രാ ലൈനില്‍ വേഗം കുറയ്ക്കാതെ പായുന്ന വാഹനങ്ങള്‍ പിടിച്ചെടുത്ത് ഉടമകള്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി.
നടപ്പാതകളിലൂടെ സഞ്ചരിക്കുന്ന യന്ത്രവത്കൃത ഇരുചക്ര വാഹന ഉടമകള്‍ക്കും നടപ്പാതകള്‍ പാര്‍ക്കിങ്ങിനും സ്വകാര്യ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നവര്‍ക്കെതിരെയും പോലീസും ജില്ലാ ഭരണകൂടവും കര്‍ശന നടപടിയെടുക്കണമെന്നും ഉത്തരവില്‍ പറയുന്നു. വിനോദ് വെട്ടിക്കാട് സമര്‍പ്പിച്ച പരാതിയിലാണ് ഉത്തരവ്.
സ്വന്തമായി വാഹനമോ ടാക്സികളോ ഇല്ലാത്ത പാവപ്പെട്ടവരാണ് നാട്ടില്‍ ഭൂരിപക്ഷം. അവര്‍ക്ക് വഴി നടക്കാനുള്ള അവകാശമുണ്ട്. സീബ്രാ ലൈനുകള്‍ വ്യക്തമായി രേഖപ്പെടുത്താന്‍ പൊതുമരാമത്ത് വകുപ്പും അതിന് കീഴിലുള്ള ഏജന്‍സികളും ശ്രദ്ധിക്കണം.
നഗരസഭകളുടെയും പഞ്ചായത്തുകളുടെയും അധീനതയിലുള്ള റോഡുകളില്‍ മനുഷ്യര്‍ക്ക് ഭീതികൂടാതെ സഞ്ചരിക്കാനുള്ള സൗകര്യം ഒരുക്കണം. കാല്‍നട യാത്രക്കാരുടെ സഞ്ചാരസ്വാതന്ത്ര്യം എന്ന മനുഷ്യാവകാശം ലംഘിക്കപ്പെടുകയാണ്, ജസ്റ്റിസ് ജെ.ബി. കോശി ഉത്തരവില്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: