ആലപ്പുഴ: ഇന്ന് നടക്കുന്ന തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിനായി 2,252 ബൂത്തുകളാണ് സജ്ജമാക്കിയിരിക്കുന്നത്. ഗ്രാമപ്പഞ്ചായത്തില്‍ 1,984 ബൂത്തുകളും നഗരസഭയില്‍ 268 എണ്ണവുമാണുള്ളത്. 1,384 വാര്‍ഡുകളിലാണ് മത്സരം. 72 ഗ്രാമപ്പഞ്ചായത്തുകളില്‍ 1,169 വാര്‍ഡുകളും ആറു നഗരസഭയില്‍ 215 വാര്‍ഡുകളും ഉണ്ട്. ആകെ 16,41,103 വോട്ടര്‍മാര്‍ക്കാണ് സമ്മതിദാനവകാശം. സ്ത്രീവോട്ടര്‍മാരാണ് കൂടുതല്‍ 8,62,173. പുരുഷവോട്ടര്മാര് 7,78,930. പുതിയവോട്ടര്‍മാര്‍ 4,978. സ്ത്രീകള്‍ 3,035 പുരുഷന്മാര് 1,943.
തെരഞ്ഞെടുപ്പിനായി പഞ്ചായത്തുകളിലേക്ക് 2,350 വോട്ടിങ് യന്ത്രങ്ങളാണ് ഉപയോഗിക്കുന്നത്. ഒരോന്നിനും മൂന്ന് ബാലറ്റ് യൂണിറ്റുകളാണുള്ളത്. 7,050 ബാലറ്റ് യൂണിറ്റുകളാണ് പഞ്ചായത്തുകളില്‍ സജ്ജമാക്കിയത്. നഗരസഭയില്‍ 500 വോട്ടിങ് യന്ത്രങ്ങളുണ്ട്.
തെരഞ്ഞെടുപ്പ് സുഗമമാക്കുന്നതിന് 20 അതീവ പ്രശ്നബാധിത ബൂത്തുകളില്‍ വെബ് കാസ്റ്റിങ് ഏര്‍പ്പെടുത്തി. 146 പ്രശ്നബാധിത ബൂത്തുകളില്‍ വീഡിയോഗ്രാഫിയും ഉണ്ടാകുമെന്ന് കളക്ടര്‍ എന്‍. പദ്മകുമാര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിന് 9,008 ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുണ്ട്. 1,003 പേരെ റിസര്വയായും നിയമിച്ചിട്ടുണ്ട്.
സുരക്ഷയ്ക്ക് ജില്ലയില്‍ 4,891 പോലീസുകാരെയും 658 സ്പെഷല്‍ പോലീസിനെയും ഒരു കമ്പനി കര്‍ണ്ണാടക പോലീസിനെയും നിയോഗിച്ചിട്ടുണ്ട്. എട്ട് ഡിവൈ.എസ്.പി.മാരുടെയും 21 സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍മാരുടെയും നേതൃത്വത്തിലാണ് സുരക്ഷ ഒരുക്കുന്നത്. ക്രമസമാധാനത്തിനായി പ്രത്യേക സ്ട്രൈക്കിങ് ഫോഴ്സുകളും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: