കണ്ണൂര്‍: മതന്യൂനപക്ഷങ്ങളെ തങ്ങളുടെ വരുതിയില്‍ നിര്‍ത്താന്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ കൊലപാതകങ്ങള്‍ നിരവധിയാണ്. താല്ക്കാലികമായ രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്ക് വേണ്ടിയും ചില നേതാക്കന്മാരുടെ പ്രതികാരത്തിന്റെ ഇരയായും കണ്ണൂരില്‍ ജീവന് ത്യജിക്കേണ്ടിവന്ന ന്യൂനപക്ഷത്തില്‍പ്പെട്ട ചെറുപ്പക്കാര്‍ നിരവധിയാണ്. അബ്ദുള്‍ ഫസല്‍, അരിയില്‍ ഷുക്കൂര്‍, പട്ടുവത്തെ അന്‍വര്‍. ഇപ്പോള്‍ തളിപ്പറമ്പിലെ കെ.വി.എം.കുഞ്ഞി. ഓരോ കൊലപാതകവും കൃത്യമായി ആസൂത്രണം ചെയ്താണ് സിപിഎം നേതൃത്വം നടപ്പിലാക്കിയത്. ലീഗ് മുനിസിപ്പല്‍ ട്രഷററാണ് കെ.വി.എം.കുഞ്ഞി. സൗമ്യസ്വഭാവക്കാരനായ കുഞ്ഞി തങ്ങളുടെ പ്രവര്‍ത്തനത്തിന് തടസ്സമാകുമെന്ന തിരിച്ചറിവിന്റെ അടിസ്ഥാനത്തിലാണ് സിപിഎമ്മുകാര്‍ തെരഞ്ഞെടുപ്പ് ദിവസം ആസൂത്രിതമായി കുഞ്ഞിയെ വകവരുത്തിയത്. തങ്ങള്‍ക്കെതിരെ വരുന്ന മതന്യൂനപക്ഷത്തില്‍പ്പെടുന്നവരുടെ ഗതി മരണമായിരിക്കുമെന്ന കൃത്യമായ ഭീഷണി നല്കാന് വേണ്ടിയാണ് സിപിഎം നിരന്തരമായി ഇത്തരം കൊലപാതകങ്ങള്‍ നടത്തുന്നത്.
സിപിഎം ജില്ലാ സെക്രട്ടറി പി.ജയരാജന് അരിയില്‍ പ്രദേശത്ത് കൂടി കടന്നുപോകുമ്പോള്‍ യാത്രചെയ്തിരുന്ന കാറിന് സമീപത്തുകൂടി ഓടിപ്പോയി എന്ന കുറ്റത്തിനാണ് അരിയില്‍ ഷുക്കൂറിനെ സിപിഎം സംഘം പരസ്യവിചാരണ നടത്തി കഴുത്തറുത്ത് കൊന്നത്. താനൊരു തെറ്റും ചെയ്തിട്ടില്ലെന്നും തന്നെ കൊല്ലരുതെന്നും ഷുക്കൂര്‍ അക്രമിസംഘത്തോട് അപേക്ഷിച്ചെങ്കിലും ജയരാജനെ അക്രമിക്കാന്‍ ശ്രമിച്ചുവെന്നാരോപിച്ച് നിരവധിയാളുകള്‍ നോക്കിനില്‍ക്കെ പരസ്യവിചാരണ നടത്തി കൊലപ്പെടുത്തുകയായിരുന്നു. ഷുക്കൂര്‍ വധക്കേസില്‍ പി.ജയരാജനെ പിന്നീട് കോടതി റിമാന്റ് ചെയ്തിരുന്നു. തങ്ങളുടെ നേതാക്കളെ തൊട്ടാല്‍ മരണമായിരിക്കും അനന്തര ഫലമെന്ന് ന്യൂനപക്ഷങ്ങള്‍ക്ക് കൃത്യമായ സന്ദേശം നല്‍കുന്നതിന് വേണ്ടി നടത്തിയതാണ് ഷുക്കൂറിന്റെ കൊലപാതകം.
2011 ജൂലൈ അഞ്ചിന് രാത്രിയാണ് പട്ടുവത്തെ അന്‍വറിനെ സിപിഎം സംഘം വെട്ടിക്കൊലപ്പെടുത്തിയത്. സിപിഎമ്മിന്റെ രാഷ്ട്രീയ മാടമ്പികളെ വെല്ലുവിളിച്ച് പ്രദേശത്ത് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തിയതാണ് കൊലപാതകത്തിന് കാരണം. പ്രദേശത്ത് തങ്ങളുടെ അണികള്‍ കൊഴിഞ്ഞുപോകുന്നത് മനസ്സിലാക്കിയ പാര്‍ട്ടി നേതൃത്വം ആസൂത്രണം ചെയ്ത് നടപ്പിലാക്കിയതായിരുന്നു അന്‍വറിന്റെ കൊലപാതകം. സിപിഎം തളിപ്പറമ്പ് ഏരിയാ കമ്മറ്റി അംഗം ആനക്കീല്‍ ചന്ദ്രനാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയത്.
കണ്ണൂര്‍ ജില്ലയില്‍ വ്യാപകമായി വര്‍ഗീയ സംഘര്‍ഷമുണ്ടാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമത്തിന്റെ ഭാഗമായാണ് തലശ്ശേരിയില്‍ പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് ഫസലിനെ കൊലപ്പെടുത്തിയത്. കോടതിയില്‍ സമര്‍പിച്ച കുറ്റപത്രത്തില്‍ സിബിഐ ഇതു സംബന്ധിച്ച് പ്രത്യേക പരാമര്‍ശം തന്നെ നടത്തിയിരുന്നു. ഒരു സിനിമാക്കഥയെ വെല്ലുന്ന തരത്തിലുള്ള ആസൂത്രണമാണ് ഫസല്‍ വധത്തില്‍ നടന്നത്. സിപിഎം നേതാക്കളായ കാരായി രാജനും കാരായി ചന്ദ്രശേഖരനുമാണ് കൊലപാതകത്തിന് നേതൃത്വം നല്‍കിയത്.
മതന്യൂനപക്ഷങ്ങളില്‍ അരക്ഷിതാവസ്ഥയുണ്ടാക്കുന്നതിന് വേണ്ടിയാണ് കൃത്യമായ ഇടവേളകളില്‍ സിപിഎം നേതൃത്വം ആസൂത്രണം ചെയ്ത് ജില്ലയുടെ വിവിധ ഭാഗങ്ങളില്‍ കൊലപാതകങ്ങള്‍ നടത്തുന്നത്. കണ്ണൂര്‍ ജില്ലയില്‍ നിലനില്‍ക്കുന്ന സാമൂഹ്യ സമരസതയെ അട്ടിമറിക്കാന്‍ ഫാസിസ്റ്റ് മനോഭാവത്തോടെ സിപിഎം നടപ്പാക്കുന്ന കൊലപാതക പരമ്പര അവസാനിക്കണമെങ്കില്‍ കൊലപാതകത്തില്‍ നേരിട്ട് പങ്കെടുക്കുന്ന കൊലയാളികളെ മാത്രമല്ല ആസൂത്രണത്തില്‍ പങ്കാളികളായ ഉന്നത നേതാക്കളെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: